തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വേണ്ടി കമ്മ്യുണിസ്റ്റ്കാർ ഒന്നും ചെയ്യുന്നില്ലെന്നും ആനുകൂല്യങ്ങൾ ഉപ്പാക്കുന്നത് മോദി സർക്കാരാണെന്നും കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനി. കമ്മ്യൂണിസ്റ്റ് സർക്കാർ പാവങ്ങളുടേതാണെന്നാണ് ധാരണ എന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല സ്മൃതി ഇറാനി പറഞ്ഞു. എൽ 20 യുടെ ഭാഗമായുള്ള ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഡൽഹിയിൽ ഇരിക്കുമ്പോഴും താൻ വയനാടിനെക്കുറിച്ച് ഓർക്കാറുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. വയനാട്ടിൽ 250 അങ്കണവാടികൾ താൻശക്തിപ്പെടുത്തി. അങ്കണവാടികളുടെ നവീകരണം കേരളത്തിൽ ഇഴഞ്ഞു നീങ്ങുകയാണ്. സൂപ്പർവൈസർമാരുടെ ഒഴിവുകൾ ഇപ്പോഴും നികത്തിയിട്ടില്ലെന്നും സ്മൃതിഇറാനി കൂട്ടിച്ചേർത്തു. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്താൻ ഒരുപാട്കാരണങ്ങളുണ്ട്. രാഹുൽ എംപി ആയിരുന്നപ്പോൾ അമേഠിയിലെ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ആശുപത്രികളിലും സർക്കാർ ഓഫീസുകളിൽ പോലും വൈദ്യുതിയില്ലാത്ത സാഹചര്യമായിരുന്നു. ഒരു അടിസ്ഥാന വികസനവും ഉണ്ടായിരുന്നില്ല.
ഇത്തരത്തിൽ കാര്യക്ഷമമല്ലാത്ത പ്രവർത്തനം കാരണമാണ് രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്കെത്തിയതെന്നും രാഹുൻ പോയതോടെ അമേഠിയിൽ വികസനം വന്നു എന്നും വയനാട്ടിൽ രാഹുൽ തുടർന്നാലും ഇതേ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി അതിന് അവസരം നൽകണോയെന്നത് ജനങ്ങൾ തീരുമാനിക്കണമെന്നും വ്യക്തമാക്കി
വന്ദനയുടെ കൊലപാതകത്തിലെ പ്രതികളെ പോലീസ് രക്ഷപെടുത്തുമെന്ന് താൻ കരുതിയെങ്കിലും അതുണ്ടായില്ലെന്ന് കേന്ദ്ര മന്ത്രി പരിഹസിച്ചു. സ്ത്രീ സുരക്ഷയ്‌ക്ക് എല്ലാ ജില്ലകളിലും കേന്ദ്രസർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷയും ആരോഗ്യപരിരക്ഷയും കേന്ദ്രം ഉറപ്പുവരുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബി എം എസ് അദ്ധ്യക്ഷത വഹിക്കുന്ന ലേബർ 20 യുടെ ഭാഗമായുള്ള വനിതാ തൊഴിലാളി സംഗമത്തിൽ മൂവായിരത്തിലധികം സ്ത്രീകളാണ് അണിനിരന്നത്. കേന്ദ്ര മന്ത്രി വി മുരളീധരൻ, ബി എം എസ് അഖി സംഘടനാ സെക്രട്ടറിമാരായ ബി സുരേന്ദ്ര, അജ്ഞലി പട്ടേൽ, വി രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments