തിരുവനന്തപുരം: കേരളത്തിൽ നിയമം കൈയിൽ എടുക്കാനുള്ള പ്രവണത കൂടുതലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്ത് ചെയ്താലും തന്റെ സമുദായ സംഘടനയോ യൂണിയനോ രക്ഷിക്കും എന്ന ചിന്തയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. യൂണിയനുകളുടെ പേരിലുള്ള നിയമരാഹിത്യം അനുവദിക്കാനാവില്ലെന്നും യുവ ഡോക്ടർ വന്ദന ദാസിന്റെ മരണം എങ്ങനെ വിശദീകരിക്കുമെന്നും ഗവർണർ ചോദിച്ചു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ‘നിയമസഭാപ്രസംഗങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ഗവർണർ ഇത് പറഞ്ഞത്.
ഈ മാസം 9-നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ വന്ദന കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി വന്ദനയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകൻ സന്ദീപാണ് വന്ദനയെ കൊലപ്പെടുത്തിയത്. ചികിത്സിക്കുന്നതിനിടെയിൽ ഇയാൾ കത്രികകൊണ്ട് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് പ്രതി വന്ദനയെ കൊലപ്പെടുത്തിയത്.
Comments