ചെന്നൈ: ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവുമായി വിവാഹം കഴിപ്പിക്കാൻ ശ്രമം. യുവാവിന്റെ കുടുംബമാണ് വിവാഹം നടത്താൻ ശ്രമിച്ചത്. യുവാവിന്റെ കുടുംബം പെൺകുട്ടിയുടെ വീട്ടിൽ എത്തി വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നാലെ ക്ഷണക്കത്ത് അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു.
താൻ അറിയാതെയാണ് സംഭവങ്ങൾ നടന്നതെന്നും ഇസ്ലാം മതം സ്വീകരിക്കാനോ വിവാഹം കഴിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. യുവാവിന്റെ പേര് ഇമ്രാൻ എന്നാണ്. എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ പറഞ്ഞു. പിന്നീട് ഞങ്ങളുടെ അംഗീകാരവും സമ്മതവുമില്ലാതെ ഞങ്ങൾ വിവാഹം കഴിക്കുമെന്നും ക്ഷണക്കത്ത് അച്ചടിക്കുകയും ചെയ്തു. എന്റെ പേര് സെൽവിയെന്നാണ്, പക്ഷേ അവർ അത് അസ്മ ഫാത്തിമ എന്നാക്കി മാറ്റിയാണ് ക്ഷണകത്ത് അച്ചടിച്ചതെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു.
തന്റെ സമ്മതമില്ലാതെ ഒരു മുസ്ലീം യുവാവ് തന്നെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതായി കാഞ്ചീപുരം സ്വദേശിയായ പെൺകുട്ടി പറഞ്ഞ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. താൻ സ്‌കൂൾ പഠനം പൂർത്തിയാക്കിയെന്നും 12ാം ക്ലാസ് പൊതു പരീക്ഷയിൽ 442/600 മാർക്ക് നേടിയെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു. തനിക്ക് വിവാഹം വേണ്ടെന്നും ഉപരിപഠനത്തിനും തൊഴിൽ കണ്ടെത്താനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി. പ്രാദേശിക ഹിന്ദു സംഘടനയായ ഹിന്ദു മുന്നണിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
Comments