ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രം തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ഉത്തർപ്രദേശ് സർക്കാർ. സഹദത്ഗഞ്ചിൽ നിന്ന് നയാ ഘട്ടിലേക്കുള്ള 13 കിലോമീറ്റർ റോഡായ രാംപഥിന്റെ പണി പുരോഗമിക്കുകയാണ്. അയോദ്ധ്യാ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും വിപുലീകരിക്കുകയാണ്. കൂടാതെ രാംജാനകി പാത, ഭക്തിപാത ഇടനാഴികളുടെ നിർമ്മാണത്തിനുള്ള രൂപരേഖയും സർക്കാർ തയ്യാറായിട്ടുണ്ട്. ഈ ഇടനാഴികൾ യഥാക്രമം ശ്രീരാമ ജന്മഭൂമിയിലേക്കും ഹനുമാൻ ഗർഹി ക്ഷേത്രത്തിലേക്കും ഭക്തർക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതാണ്. ഈ ഇടനാഴികളുടെ നീളം 566 മീറ്ററും 700 മീറ്ററും ആയിരിക്കും.
അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് യോഗി സർക്കാർ. രാമക്ഷേത്രം തുറക്കുന്നത് ഉജ്ജ്വലവും ഗംഭീരവുമായ ഒരു ചടങ്ങാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന സർക്കാർ നടത്തുകയാണ്. ശ്രീരാമക്ഷേത്രത്തിന്റെ പൂർത്തീകരണം അടുത്തിരിക്കെ, താൻ പോകുന്നിടത്തെല്ലാം ക്ഷേത്രം തുറക്കുന്ന അവസരത്തിൽ സന്ദർശിക്കാൻ മുഖ്യമന്ത്രി യോഗി ആളുകളെ ക്ഷണിക്കുകയാണ്. ഇതോടൊപ്പം നിർമാണ പുരോഗതിയും മുഖ്യമന്ത്രി യോഗി പതിവായി അവലോകനം ചെയ്യുന്നുണ്ട്.
റോഡുകളുടെ നിർമാണത്തിൽ യോഗി സർക്കാർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്. റോഡുകളുടെ നിർമ്മാണത്തിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റ് കടയുടമകളുമായും ഭവനങ്ങളിൽ താമസിക്കുന്നവരുമായും പതിവായി മീറ്റിംഗുകൾ നടത്തുന്നു. റവന്യൂ സംഘങ്ങളും പിഡബ്ല്യുഡി എൻജിനീയർമാരും വീടുവീടാന്തരം കയറി സർവേ നടത്തുകയും അവരുമായി നിരന്തരം സംഭാഷണം നടത്തുകയും ചെയ്യുന്നു. വസ്തുവകകൾ വിലയിരുത്തി നഷ്ടപരിഹാരവും നൽകി.
ഇതോടൊപ്പം ഇവരുടെ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങളും നടന്നുവരികയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പുതുതായി വികസിപ്പിച്ച സമുച്ചയങ്ങളിൽ കടകൾ അനുവദിച്ചു. ഭൂരിഭാഗം കടയുടമകളെയും ഭവനങ്ങളിൽ താമസിക്കുന്നവരുടെയും സഹകരണത്തോടെ പഴയ സ്ഥലങ്ങളിൽ പുനരധിവസിപ്പിച്ചു.
Comments