കോട്ടയം: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ യുവ ഡോക്ടർ വന്ദന ദാസിന്റെ കടുത്തുരുത്തിയിലെ വീട് സന്ദർശിച്ചു. കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതി വന്ദനയെ കൊലപ്പെടുത്തുകയായിരുന്നു. വന്ദനയുടെ മതാപിതാക്കളുമായി രേഖ ശർമ്മ ഏറെ നേരം സംസാരിച്ചു.
വന്ദനയുടെ കേസ് അന്വേഷണത്തിലെ അതൃപ്തി കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ശക്തമായ നടപടിയാണ് വനിതാ കമ്മീഷൻ സ്വീകരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും രേഖ ശർമ്മയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വന്ദനയുടെ വീട് സന്ദർശിച്ചിരുന്നു. മതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അതേസമയം ആശുപത്രികളുടെ സംരക്ഷണത്തിനായി എസ്ഐഎസ്എഫിനെ വിന്യസിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്നും എസ്ഐഎസ്എഫിനെ ആദ്യം വിന്യസിക്കുന്നത് മെഡിക്കൽ കോളേജുകളിലാണെന്നും സർക്കാർ അറിയിച്ചു.
Comments