ടെക്സാസ്: മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ 18-കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. അമേരിക്കൻ നഗരമായ ടെക്‌സാസിലാണ് സംഭവം. കുടുംബാംഗങ്ങൾ നരഭോജികളാണെന്ന് ആരോപിച്ചായിരുന്നു 18-കാരൻ കൂട്ടക്കൊലപാതകം നടത്തിയത്. സെസാർ ഒലാൽഡെ എന്ന യുവാവാണ് അറസ്റ്റിലായതെന്ന് ടെക്‌സാസ് പോലീസ് അറിയിച്ചു.
അച്ഛൻ, അമ്മ, മൂത്ത സഹോദരി, ഇളയ സഹോദരൻ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ വീട്ടിലെ കുളിമുറിയിൽ നിന്നാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഓരോരുത്തരെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത്‌റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടിടുകയായിരുന്നു എന്നാണ് നിഗമനം.
നരഭോജികളായ വീട്ടുകാർ തന്നെയും ഭക്ഷിക്കാൻ പോകുകയാണെന്ന് പ്രതി തന്റെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടക്കൊലപാതകം നടന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ നിലവിൽ ജയിലിലടച്ചതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ടെക്സാസ് പോലീസ് അറിയിച്ചു.
Comments