കൊച്ചി: നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള എണ്ണക്കപ്പൽ ജീവനക്കാർക്ക് മോചനം. നിയമ പോരാട്ടത്തിനൊടുവിൽ എട്ട് മാസത്തിന് ശേഷമാണ് ജിവനക്കാർക്ക് മോചനം ലഭിക്കുന്നത്. 26 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 16 പേർ ഇന്ത്യക്കാരാണ്. ഇവർ രണ്ടാഴ്‌ച്ചയ്‌ക്കകം നാട്ടിലെത്തുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്്.
2022 ആഗസ്റ്റിലാണ് നൈജീരിയൻ നാവികസേന എംടി ഹീറോയിക് ഇദുൻ എന്ന കപ്പൽ പിടിച്ചെടുത്തത്. തുടർന്ന് അസംസ്‌കൃത എണ്ണ മോഷണം, സമുദ്രാർത്തി ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി ജീവനക്കാരെ തടവിലാക്കുകയായിരുന്നു. കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് ഉൾപ്പെടെ വിജിത്ത്, മിൽട്ടൺ എന്നിവരാണ് കപ്പിലിലുണ്ടായിരുന്ന മലയാളി ജീവനക്കാർ. പാസ്‌പോർട്ടുകളും കപ്പലും തിരികെ നൽകിയതായി അധികൃതർ അറിയിച്ചു.
ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയ കപ്പൽ തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഗിനിയൻ നാവിക സേന ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തി. എന്നാൽ പിന്നാലെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജിരിയൻ നാവിക സേന കപ്പൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Comments