അഹമ്മദാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഎൽ കലാശക്കൊട്ട് മഴകാരണം മാറ്റിവെച്ചതിന്റെ സങ്കടത്തിലായിരുന്നു ആരാധകർ. വൈകിയായാലും മത്സരം കാണാനുള്ള ആകാംക്ഷയിൽ കോടിക്കണക്കിന് ജനങ്ങളാണ് കാത്തിരുന്നത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മാത്രം ഒരുലക്ഷത്തിലധികം കാണികളാണ് മത്സരം കാണാൻ എത്തിയത്.
ആദ്യം മഴകനത്തതോടെ മത്സരം 9: 30 ന് നടത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വീണ്ടും മഴ ശക്തിപ്പെട്ടപ്പോൾ അഞ്ച് ഓവറിലേയ്‌ക്ക് മത്സരം ചുരുക്കാൻ നിർദ്ധേശം നൽകിയെങ്കിലും തീരുമാനം വേണ്ടെന്ന് വെക്കുകയായിരുന്നു. തുടർന്നാണ് റിസർവ് ദിനമായ ഇന്ന് വൈകുന്നേരത്തേയ്‌ക്ക് മത്സരം മാറ്റിയത്.
ഇന്നലെ ഫൈനൽ കാണാനായി സ്റ്റേഡിയത്തിലെത്തിയത് ആരാധകരുടെ വലിയ കൂട്ടമായിരുന്നു. ചെന്നൈ ആരാധക കടൽ തന്നെ അഹമ്മദാബാദിൽ സൃഷ്ടിച്ചു. റിസർവ് ദിനമായ ഇന്ന് രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്. അപ്പോഴും മഴകാരണം ഇന്നത്തെ മത്സരവും തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് ആരാധകർ. 7.30ന് തുടങ്ങാനായില്ലെങ്കിലും രാത്രി 9.40-വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40-ന് തുടങ്ങിയാലും ഇരുടീമിനും 20 ഓവർ വീതമുള്ള മത്സരമാരകും ലഭിക്കുക. 9.40-നും മത്സരം തുടങ്ങാനായില്ലെങ്കിൽ മാത്രമെ ഓവറുകൾ വെട്ടിക്കുറക്കുകയുള്ളു.
Comments