ദിസ്പൂർ: അസമിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഗുവാഹത്തിയെയും പശ്ചിമ ബംഗാളിലെ ജൽപായ്ഗൂരിയെയും ബന്ധിപ്പിക്കുന്ന ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസാണിത്.
അഞ്ച് മണിക്കൂറും മുപ്പത് മിനിറ്റും കൊണ്ട് 411 കിലോമീറ്റർ ദൂരം ഇത് പിന്നിടും. മേഖലയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരിക്കും ഇത്. കൂടാതെ വ്യവസായികൾക്കും, വിദ്യാർത്ഥികൾക്കുമുൾപ്പെടെ എല്ലാ യാത്രക്കാർക്കും വന്ദേ ഭാരത് മെച്ചപ്പെട്ട യാത്രസൗകര്യം നൽകും. ഇതിന് പുറമേ ഇത് വിനോദസഞ്ചാരത്തെ കൂടുതൽ ഉത്തേജിപ്പിക്കും.
ഇതിന് പുറമേ ന്യൂ ബോംഗൈഗാവ്-ദുദ്‌നോയ്-മെൻഡിപഥർ, ഗുവാഹത്തി-ചപർമുഖ് എന്നിവിടങ്ങളിൽ പുതുതായി നവീകരിച്ചതും വൈദ്യൂതീകരിച്ചതുമായ സ്റ്റേഷനുകളും പ്രധാനമന്ത്രി ഇന്ന് രാഷ്‌ട്രത്തിന് സമർപ്പിക്കും. ലുംഡിംഗിൽ പുതുതായി സ്ഥാപിച്ച ഡെമു-മെമു ട്രെയിനുകൾക്കായുള്ള വർക്‌ഷോപ് ഷെഡും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം നിർവഹിക്കും.
Comments