ലക്‌നൗ: ജ്ഞാൻവാപി പള്ളിയുടെ പടിഞ്ഞാറാൻ ചുമരിലെ വിഗ്രഹങ്ങളും ചുവർചിത്രങ്ങളും ആരാധിക്കാൻ അനുവദിക്കണമെന്ന വരാണാസി കോടതി വിധിയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി. വരാണാസി കോടതിയുടെ വിധി നിലനിൽക്കുമെന്ന് അലഹബാദ് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെജെ മുനീറിന്റെതാണ് വിധി.
2022 ഡിസംബറിലാണ് വാരണാസി കോടതി വിധിയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. പടിഞ്ഞാറാൻ ചുമരിലെ വിഗ്രഹങ്ങളിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ആറ് ഹൈന്ദവ സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് അലഹബാദ് കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ഈ അപ്പീലാണ് തള്ളിയത്.
Comments