തിരുവനന്തപുരം: എഐ ക്യാമറകൾ ജൂൺ 5 മുതൽ പ്രവർത്തിച്ച് തുടങ്ങും. അന്ന് മുതൽ പിഴ ഈടാക്കും. ഇരുചക്രവാഹനങ്ങളിലെ 3 യാത്രക്കാരിൽ 12 വയസിന് താഴെയുളളവർക്ക് ഇളവും നൽകിയിട്ടുണ്ട്.
കേരളത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ചതാണ് എഐ ക്യാമറകൾ. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപയാണ് പിഴ.
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ടുവീലറിൽ രണ്ടിലേറെപ്പേരുടെ യാത്ര 1000 രൂപ, ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അമിതവേഗമാണെങ്കിൽ 1500 രൂപ, ജംഗ്ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം നടത്തിയാൽ കോടതിയ്‌ക്ക് കൈമാറും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും.
Comments