ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദിയായ ഓവലിൽ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി. ലണ്ടനിലെ അരുൺഡേൽ സ്‌റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി ടീം പരിശീലനം നടത്തിക്കൊണ്ടിരുന്നത്. ഇന്നലെ മുതലാണ് പരിശീലനം ഓവലിലേയ്‌ക്ക് മാറ്റിയത്. വേൾഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനൽ ജൂൺ ഏഴ് മുതൽ പതിനൊന്നുവരെയാണ് നടക്കുക. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടീം പരിശീലനം ആരംഭിച്ച വിവരം പുറത്തുവിട്ടത്.
അതിനിടെ ഓസ്‌ട്രേലിയയുടെ വലിയ തിരിച്ചടി പേസ് ബൗളർ ജോഷ് ഹേസൽവുഡ് കളിക്കുന്നില്ല എന്നതാണ്. ഐപിഎല്ലിനിടെ ഉണ്ടായ പരിക്കുകാരണമാണ് ജോഷ് വിട്ടുനിൽക്കുന്നത്. രോഹിത് ആദ്യമായി വിദേശ മണ്ണിൽ ടെസ്റ്റ് ടീമിനെ നയിക്കാൻ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഡബ്ല്യുടിസിയ്‌ക്കുണ്ട്. തുടർച്ചയായ രണ്ടാം ഡബ്ല്യുടിസി ഫൈനൽ മത്സരത്തിലൂടെ ഒരു പുതുചരിത്രം സൃഷ്ടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, കെഎസ് ഭരത്, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വീരാട് കൊഹിലി, ഇഷാൻ കിഷൻ, അക്‌സർ പട്ടേൽ, അജിംഗ്യ രഹാനെ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ, ജയദേവ് ഉനാദ്്കട്ട്, ഉമേഷ് യാദവ്, യശസ്വി ജയ്‌സ്വാൾ, മുകേഷ് കുമാർ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലുള്ളത്.
Comments