കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മാതാപിക്കളെ സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. ശ്രദ്ധയുടെ വിട്ടിലെത്തിയാണ് എബിവിപി സംസ്ഥാന സെക്രട്ടറി ശ്രിഹരി മാതാപിതാക്കളെ സന്ദർശിച്ചത്. സന്ദർശിച്ച വിവരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വെച്ചു മരണപ്പെട്ട ശ്രദ്ധയുടെ വീട്ടിലെത്തി അച്ഛനുമായും ഉറ്റവരുമായി സംസാരിച്ചെന്നും എൻസിടി അറിയിച്ചു. ഡോ വന്ദന നിയമസംവിധാനത്തിന്റെ ഇരയായിരുന്നെങ്കിൽ ശ്രദ്ധയെ കൊലപ്പെടുത്തിയത് വിദ്യാർത്ഥികളെ ജയിലിലാക്കുന്ന സ്വാശ്രയ മാനേജ്മെന്റ് കോളേജുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം നടന്ന് മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് കുറ്റകരമായ മൗനമാണ്. പോലീസും മെല്ലെപ്പോക്ക് നയമാണ് സ്വികരിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് തലവൻ അനൂപിനെ ചോദ്യം ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അമൽ ജ്യോതിയിലെ അദ്ധ്യാപകനെതിരെ നടപടി എടുത്തില്ലെങ്കിൽ കോളേജിന്റെ പ്രവർത്തനം മുന്നോട്ട് പോകാൻ അനുവദിക്കില്ല. ശ്രദ്ധയുടെ വീടിന്റെ പടികളിറങ്ങുമ്പോൾ മനസിലുറപ്പിച്ചതാണെന്ന് എൻസിടി ശ്രീഹരി സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞു. ശ്രദ്ധയുടെ കുടുംബത്തിന് വേണ്ടി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വിഷയം ഗവർണ്ണറുടെ ശ്രദ്ധയിൽപ്പെടത്തുമെന്നം ശ്രീഹരി പറഞ്ഞു. രക്ഷിതാക്കളോടുള്ള മാനേജ്മെന്റ് കോളേജുകളുടെ രീതി ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം ശക്തമാകുകയാണ്ു. കോളേജ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആത്മഹത്യയാണ് എന്നത് മറച്ചുവെക്കുകയായിരുന്നു. കോളേജ് ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിൽ അദ്ധ്യാപകർ ശ്രദ്ധയെ മാനസികമായി പിഡിപ്പിച്ചെന്നാണ് ആരോപണം. അദ്ധ്യപകരുടെ അടുത്ത് നിന്ന് എത്തിയ ശ്രദ്ധയെ പിന്നീട് ഹോസ്റ്റൽ മുറിയിൽ രാത്രി ഒമ്പതോടെ കോളേജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക്
നിർദ്ദേശം ലഭിച്ചു. വിദ്യാർത്ഥികളുടെ സമരത്തെ തകർക്കാനുള്ള ശ്രമമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇന്നലെ രാത്രിയോടെയാണ് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ട് ഇമെയിൽ ലഭിച്ചതെന്ന് വിദ്യാർതഥികൾ പറഞ്ഞു.
Comments