തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷയ്ക്ക് വിജയിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എസ്എഫ്ഐയ്ക്കെതിരെ ഗൂഢാലോചന നടക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. പരീക്ഷ എഴുതാത്തയാൾ എങ്ങനെ ജയിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഗോവിന്ദൻ പറഞ്ഞു. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ വിഷയത്തിലും ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തിൽ അന്വേഷണം നടക്കട്ടേയെന്നും വിഷയത്തിൽ സിപിഎമ്മിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
റിസൾട്ട് വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ രംഗത്തുവന്നു. തനിക്കെതിരെ ഉയർന്ന ആരോപണം നിഷ്കളങ്കമല്ലെന്നും ഇത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും ആർഷോ പറഞ്ഞു.
Comments