ഭുവനേശ്വർ: ഒഡിഷയിൽ ബാലസോറിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥർ സന്ദർശിച്ചതിൽ ദുരൂഹത. തിരിച്ചറിയാത്ത മൃതദേഹങ്ങളും നയതന്ത്ര ഉദ്യോഗസ്ഥർ പരിശോധിച്ചത് ട്രെയിനിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഉണ്ടായിരുന്നെന്ന സൂചനയാണ് നൽകുന്നത്.
ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥൻ ഷെയ്‌ക്ക് മറെഫത്ത് അലിയാണ് ബാലസോർ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചത് ബാലസോറിലെയും കട്ടക്കിലെയും ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ബംഗ്ലാദേശ് പൗരന്മാരുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു . പ്രത്യേകം സൂക്ഷിച്ചിട്ടുള്ള തിരിച്ചറിയാത്ത മൃതദേഹങ്ങളും ബംഗ്ലാദേശ് പ്രതിനിധി പരിശോധിച്ചു. ഇതോടെ ട്രെയിനിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് അധികൃതർ. വിശദമായ അന്വേഷണം കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വോട്ടവകാശം വരെ നൽകുന്ന സമീപനമാണ് ബംഗാളിൽ മമതാ ബാനർജ്ജി സർക്കാർ സ്വീകരിച്ചിരുന്നത്. തികച്ചും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു മമതയുടെ നടപടി. അപകടം നടന്നയുടൻ മമതാ ബാനർജിയുടെ പ്രതികരണങ്ങൾ സംശയാസ്പദമാണ്. കൂടാതെ ബാലസോർ അപകടത്തിൽ സിബിഐ അന്വേഷണത്തെ എതിർത്തും മമതാ ബനർജി സംസാരിച്ചിരുന്നു. മമതയുടെ ഇടപെടലുകൾ ഏറെ ദുരാഹമാണെന്ന് ബിജെപി ആരോപിച്ചു.
അപകടം സംബന്ധിച്ച് പ്രത്യേക സിബിഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ് . സ്റ്റേഷൻ മാസ്റ്റർ ഉൾപ്പടെ പതിനഞ്ചോളം ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും ഫോണുകളും ലാപ്‌ടോപ്പുകളും സിബിഐ സംഘം പിടിച്ചെടുത്തു. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. അട്ടിമറി സാധ്യത ഉൾപ്പടെയുള്ള വശങ്ങൾ സിബിഐ അന്വേഷിക്കുന്നുണ്ട് .
Comments