മാർവൽ കോമിക്‌സിന്റെ ഏറ്റവും പുതിയ അനിമേഷൻ ചിത്രമായ ‘സ്‌പൈഡർമാൻ അക്രോസ് ദ മൾട്ടിവേഴ്‌സ്’ ലോകമെമ്പാടും പ്രേക്ഷക സ്വീകാര്യതയോടുകൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഇന്ത്യൻ സ്‌പൈഡർമാൻ കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇന്ത്യക്കാർക്ക് സിനിമയോട് കറച്ച് കൂടി കമ്പം കൂടി. എന്നാൽ ഇിനുമപ്പുറം സന്തോഷം നൽകുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അനിമേഷൻ ജോലികളിൽ പങ്കാളികളായവരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിലെ ഇന്ത്യൻ സ്‌പൈഡർമാൻ പ്രവിത്ര് പ്രഭാകറിന്റെ ചലനങ്ങൾക്കായി അനിമേഷൻ സംഘം വിശകലനം ചെയ്തത് കേരളീയരുടെ തനത് ആയോധനകലയായ കളരിപ്പയറ്റായിരുന്നു. ഇക്കാര്യം ചിത്രത്തിന്റെ ലീഡ് അനിമേറ്റർ നിക്ക് കോണ്ടോ ട്വീറ്ററിൽ ട്വീറ്റ് ചെയ്തിരുന്നു. 2,000 വർഷത്തിലധികം പഴക്കമുള്ള കേരളത്തിൽ നിന്ന് പിറവികൊണ്ട ആയോധന കലയായ കളരിപ്പയറ്റ് പവിത്രിന്റെ മോഷൻ സിഗ്നേച്ചറുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പവിത്ര് പ്രഭാകറിന്റെ ക്യാരക്ടർ സ്‌കെച്ച് ആർട്ടിസ്റ്റുകളിൽ ഉൾപ്പെട്ട നെറ്റ്ഫ്‌ലിക്‌സ് ആർട്ട് ഡയറക്ടർ നവീൻ സെൽവനാഥനും ഇന്ത്യൻ സ്‌പൈഡർമാന്റെ കേരളവുമായി ബന്ധിപ്പിക്കുന്ന കാര്യം ട്വീറ്റ് ചെയ്തിരുന്നു. തെയ്യം, യക്ഷഗാനം, കൂത്ത് തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ പവിത്ര് പ്രഭാകറിന്റെ ക്യാരക്ടർ രൂപവത്കരിച്ചതെന്ന് നവീൻ ട്വീറ്ററിൽ കുറിച്ചു. കളരിപ്പയറ്റ്, തെയ്യം എന്നിവ പൂർണമായും കേരളത്തിന്റെ തനത് കലാരൂപങ്ങളാണ്. തെയ്യം കർണാടകയുടെ ചില ഭാഗങ്ങളിലുംഉൾപ്പെട്ടിട്ടുണ്ട്. കൂത്ത് തമിഴ്‌നാട്ടിലും യക്ഷഗാനം കാസറഗോഡും കർണാടകയിലുമാണ് പ്രചാരത്തിലുള്ളത്.
മാർവലിന്റെ അനിമേറ്റഡ് സ്‌പൈഡർമാൻ സിനിമാപരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ‘അക്രോസ് ദി മൾട്ടിവേഴ്‌സ്’. മൈൽസ് മൊറാലസ് എന്ന പയ്യനാണ് ചിത്രത്തിലെ സ്‌പൈഡർമാനായി അവതിരക്കുന്നത്. . ചിത്രത്തിന്റെ ആദ്യഭാഗമായ ‘സ്‌പൈഡർമാൻ, ഇന്റു ദ മൾട്ടിവേഴ്‌സും’ ലോക വ്യാപകമായി ശ്രദ്ധ ആകർഷിച്ചിരുന്നു. വ്യത്യസ്തമായ മേക്കിംഗ് ആണ് സിനിമയെ ആകർഷകമാക്കുന്നത്. ഒരു കോമിക്ക് ബുക്ക് വായിക്കുന്ന രസവും ഔട്ട് ഓഫ് ദ ബോക്‌സ് അനിമേഷൻ ടെക്‌നിക്കുകളുമൊക്കെ ചിത്രത്തെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ചിത്രത്തിന്റെ അടുത്ത ഭാഗം 2024 മാർച്ചിൽ പുറത്തിറങ്ങും.
Comments