തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടി പോയി എന്ന് സുപരിചിതമല്ലാത്ത വാർത്തയാണ് ഇന്നലെ മുതൽ പുറത്തുവരുന്നത്. വളരെ അസാധാരണമായ സംഭവമാണ് തലസ്ഥാനത്തുണ്ടായത്. ഹനുമാൻ കുരങ്ങ് ചാടിപ്പോയി എന്ന വാർത്തയ്‌ക്ക് പിന്നാലെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. ഹനുമാൻ കുരങ്ങ് ഇത്ര അപകടകാരിയാണോ?
കറുത്ത ചെവികളും മുഖവുമുള്ള ചാരനിറമോ തവിട്ട് നിറമോ ഉള്ള ജീവിയാണ് ഗ്രേ ലംഗൂർ എന്നിറിയപ്പെടുന്ന ഹനുമാൻ കുരങ്ങ്. ഏഴ് ഉപജാതികളാണ് ഇവയ്‌ക്കുള്ളത്. അവ നിറത്തിലും വലുപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. 20-30 വരെ ഇഞ്ചാണ് ശരീരത്തിന്റെ വലുപ്പം. 27 മുതൽ 40 വരെ ഇഞ്ച് നീളമുണ്ട് ഇവയുടെ വാലിന്. ആൺ ഹനുമാൻ കുരങ്ങിന് 40 പൗണ്ട്(18 കിലോഗ്രാം) ഭാരവും പെൺകുരങ്ങുകൾക്ക് 24 പൗണ്ട് (10 കിലോഗ്രാം) ഭാരവുമാണുള്ളത്. 2001 വരെ ഒരേയൊരു തരം ഹനുമാൻ കുരങ്ങിനെ മാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾ പ്രകാരം ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹനുമാൻ കുരങ്ങുകൾക്ക് ചാടി നടക്കാനും ഓടി കയറാനും അസമാന്യ കഴിവാണ് ഉള്ളത്. 15 അടി വരെ ഉയരം ചാടാനും 40 അടി താഴേയ്‌ക്കും ചാടാൻ ഇവയ്‌ക്ക് കഴിയും. ഇത് ഹനുമാൻ കുരങ്ങുകളെ വേട്ടയാടാൻ എത്തുന്നവരെ പ്രതിസന്ധിയിലെത്തിക്കുന്നു. ഇവ അധികവും കൂട്ടമായാണ് സഞ്ചരിക്കുന്നത്. ആൺകുരങ്ങും പെൺകുരങ്ങും സന്തതികളുമാണ് സാധാരണയായി കൂട്ടം കൂടുന്നത്. പെൺ കുരങ്ങുകൾ മാത്രമുള്ള സംഘവും ആൺകുരങ്ങുകൾ മാത്രമുള്ള സംഘവും കാണാറുണ്ടെന്ന് നിരീക്ഷകർ പറയുന്നു. കൂട്ടമായി നടക്കുന്ന ഹനുമാൻ കുരങ്ങുകളെ ഒറ്റയ്‌ക്ക് കൂട്ടിലിടുന്നത് അവയെ അക്രമാസക്തരാക്കാൻ സാദ്ധ്യതയുണ്ട്.

ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ തുടങ്ങി ഇന്ത്യൻ ഭൂഖണ്ഡത്തിലാണ് ഈ ചെറുകുരങ്ങുകളെ കാണാനാവുക. കാടുകളിലും ചെറിയ മരങ്ങളിലുമാണ് താമസം. ഭൂപ്രദേശങ്ങളിൽ ഇറങ്ങുന്ന പതിവ് ഇവയ്‌ക്കില്ല. സസ്യഹാരികളാണ് ഹനുമാൻ കുരങ്ങുകൾ, എന്നാൽ കാലാവസ്ഥ, സ്ഥലം, ഭക്ഷണത്തിന്റെ ലഭ്യത എന്നിവ പരിഗണിച്ച് ഇതിൽ മാറ്റം സംഭവിക്കാം. പഴങ്ങൾ, കുറ്റിച്ചെടികൾ, ഇലകൾ, മുള, ചിലപ്പോൾ മനുഷ്യമാംസവും ഇവ കഴിക്കും. കാണുമ്പോൾ ഭംഗി തോന്നുമെങ്കിലും ഇവ ആക്രമണകാരികളാണ്. മെരുക്കിയെടുത്തോ കൂട്ടിലടക്കുന്നതോ ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണെന്ന് ചുരുക്കം.














