പിണറായിയ്ക്ക് ഉത്തര കൊറിയൻ ഏകാധിപതിയുടെ ധാർഷ്ട്യം; പോലീസ് മേധാവി പിന്തുടരുന്നത് പിണറായി പീനൽ കോഡ് ; മാദ്ധ്യമ വേട്ടയ്‌ക്കെതിരെ ആഞ്ഞടിച്ച് അഡ്വ ; എ ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയ്‌ക്ക് ഉത്തര കൊറിയൻ ഏകാധിപതിയുടെ ധാർഷ്ട്യം; പോലീസ് മേധാവി പിന്തുടരുന്നത് പിണറായി പീനൽ കോഡ് ; മാദ്ധ്യമ വേട്ടയ്‌ക്കെതിരെ ആഞ്ഞടിച്ച് അഡ്വ ; എ ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 01:17 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കിം ജോംഗ് ഉന്നിന്റെ നാട് പോലെ നമ്മുടെ നാടും ആവണം എന്നാണ് പിണറായി ആഗ്രഹിക്കുന്നതെന്ന് അഡ്വ.എ ജയശങ്കർ. പരീക്ഷ എഴുതാതെ ജയിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയും വ്യാജരേഖ സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച എസ്എഫ്‌ഐ നേതാവ് കെ. വിദ്യയും മഹാരാജാസ് കോളേജ് എന്ന ബൊളീവിയൻ കാട്ടിലെ വിപ്ലവ തീപ്പന്തമാണെന്ന് അദ്ദേഹം പരിഹസിച്ചു. പിണറായി സർക്കാരിന്റെ മാദ്ധ്യമവേട്ടയ്‌ക്കെതിരെ എറണാകുളത്ത് ഫോറം ഫോർ പ്രസ്സ് ഫ്രീഡം സംഘടിപ്പിച്ച സംവാദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പരീക്ഷ നടന്നതോ ഫലം വന്നതോ അറിയാതെയാണ് എസ്എഫ്‌ഐ സെക്രട്ടറി വിജയം കരസ്ഥമാക്കിയത്. പരീക്ഷഫലം വന്നതൊന്നും വിപ്ലവകാരി ആർഷോ അറിഞ്ഞില്ല എന്നാണ് പറയുന്നത്.മഹാരാജാസ് ബൊളീവിയൻ കാടുകൾ ആയി കണ്ടു ഒളിയുദ്ധം ചെയ്യുന്ന ആർഷോക്ക് ഇതൊക്കെ അറിയാൻ എവിടെ സമയം. അപ്പോൾ പരീക്ഷ പോലും എഴുതാതെ താൻ പാസ്സായതിൽ ആർഷോയെ കുറ്റം പറയാൻ പറ്റുമോ. മഹാരാജാസ് കോളേജ് എന്ന ബൊളീവിയൻ കാട്ടിലെ വിപ്ലവ തീപ്പന്തം ആയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സാധാരണ നിലക്ക് പരാതി കൊടുക്കേണ്ടത് സ്ഥലം സ്റ്റേഷനിലെ എസ്‌ഐയ്‌ക്കോ സിഐയ് ക്കോ ആണ്. പക്ഷെ അദ്ദേഹം നേരെ പരാതി കൊടുക്കുന്നത് സംസ്ഥാന പോലീസ് മേധാവിയ്‌ക്കാണ്.

ഐപിഎസി അല്ല പിസിസി-പിണറായി പീനൽ കോഡ് പിന്തുടരുന്ന പോലീസ് മേധാവി അത് ഉടനടി സെൻട്രൽ പോലീസ് സിഐയ്‌ക്ക് കൈമാറി നടപടി എടുക്കാൻ ആവശ്യപ്പെട്ടു. കുറ്റവാളിയെ സംരക്ഷിച്ച് മഹാരാജാസ് കോളേജിലെ ചരിത്ര അദ്ധ്യാപകൻ വിനോദ്, പ്രിൻസിപ്പൽ. ഡോ. ജോയ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. നിരപരാധിയും സാത്വികനുമൊക്കയായ ആർഷോയെ, ആർഷോ പറയാതെ ജയിപ്പിച്ചത് ഇവരാണ് എന്നതാണ് കേസ്. അത് വഴി എസ്എഫ്‌ഐയെ അപമാനിക്കൽ, തദ്വാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സർക്കാരിനെയും അപമാനിച്ചു എന്നതാണ് പരാതി’-ജയ്ശങ്കർ പറഞ്ഞു.

പരീക്ഷ എഴുതാത്ത എന്നെ പാസ്സാക്കി എന്ന പരാതിയും ആർഷോ ഉന്നയിച്ചു. വാർത്ത പൊതുജനങ്ങളെ അറിയിച്ച മാദ്ധ്യമ പ്രവർത്തകയും അതിൽ പ്രതിയായി.
ഇനി ചാനലിനെ പ്രതിയാകും. വാർത്ത കണ്ടവരെയും ഉടനെ പ്രതിയാക്കും. ഇതൊക്കെയാണ് ഇവരുടെ ആഗ്രഹമെന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയ്‌ക്ക് ഭരണഘടനയുള്ളത് കൊണ്ടും നമ്മുടെ നാട് സ്റ്റാലിൻ ഭരിക്കുന്ന രാജ്യം അല്ലാത്തതുകൊണ്ടും ഇതൊന്നും നടക്കില്ല. അല്ലെങ്കിൽ സ്റ്റാലിന്റെ കാലത്തേ പോലെ സൈബീരിയയിലേക്ക് നാട് കടത്തും. കിം ജോംഗ് ഉൻ ന്റെ നാട് പോലെ നമ്മുടെ നാടും ആവണം എന്നാണ് പിണറായി ആഗ്രഹിക്കുന്നത്- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങൾ മാത്രമല്ല ജനങ്ങളും ചോദ്യങ്ങൾ ചോദിക്കുമെന്നു അതാണ് ജനാധിപത്യമെന്നും ഡോ.കെഎസ് രാധാകൃഷ്ണൻ പറഞ്ഞു. വോട്ട് ചെയ്യുന്നവരുടെ അവകാശമാണ് ചോദ്യങ്ങൾ ഉന്നയിക്കുക എന്നത്. അവിടെ പണ്ടത്തെ പാർട്ടി സെക്രട്ടറിയുടെ ധാർഷ്ട്യമല്ല കാണിക്കേണ്ടത്. പാർട്ടിക്കുള്ളിലെ അണികളുടെ അടിമ ബോധം ജനങ്ങളിലും വേണമെന്നാണ് പിണറായി വിജയന്റെ നിലപാട്. ചോദ്യം ചോദിക്കേണ്ട വേളകളിൽ പാർട്ടി അടിമത്തം പേറുന്ന ചാനലുകളെ കൊണ്ടും മാദ്ധ്യമങ്ങളെ കൊണ്ടും ചോദിക്കുന്ന സ്പോൺസേർഡ് ചോദ്യങ്ങൾക്ക് മാത്രം നേരത്തെ തയാറാക്കിയ ഉത്തരം കൊടുക്കും- അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം,മത സ്വാതന്ത്ര്യം, മാദ്ധ്യമ സ്വാതന്ത്ര്യം-ഇവ മൂന്നും കമ്മ്യൂണിസത്തിൽ ഇല്ല. ആത്മീയ പാരമ്പര്യം, സംസ്‌കാരിക പാരമ്പര്യം സാഹിത്യ പാരമ്പര്യം ഇതെല്ലം തകർന്ന റഷ്യയിൽ തഴച്ച് വളർന്നത് കമ്മൂണിസം ആയിരുന്നു. ഓർത്തോഡോക്‌സ് ക്രസന്റം, സാംസ്‌കാരിക നായകർ, എഴുത്തുകാർ മാക്‌സിം ഗോർക്കി പോലെ ഉള്ളവർ അതിന് ഉദാഹരണം. എവിടെയെല്ലാം കമ്മൂണിസം ഉണ്ടോ അവിടെയെല്ലാം മേൽപറഞ്ഞത് പോലെയുള്ള കാരണങ്ങൾ കൊണ്ട് ആ നാടിന്റെ അന്തസ്സത്ത നശിച്ചു പോകും. അതിന് ഉത്തമ ഉദാഹരണമാണ് ചൈന. എത്രയോ ദാർശനികന്മാർ ഉണ്ടായ നാടാണ്. എത്ര ആഴത്തിൽ ഉള്ള പരമ്പര്യം ആണ് ചൈനയ്‌ക്കുള്ളത്.എന്നാൽ കമ്യൂണിസം എന്ന വിപത്താണ് ചൈനയെ തകർത്തതെന്നും അദ്ദേഹം പറഞ്ഞു.

റിട്ട.കേരള ഹൈകോടതി ജഡ്ജി പിഎൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെഎസ് രാധാകൃഷ്ണൻ, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എംആർ.ഹരികുമാർ എന്നിവർ സംസാരിച്ചു. എംആർ. കൃഷ്ണകുമാർ സ്വാഗതവും കെഎൻ ദേവകുമർ കൃതജ്ഞതയും രേഖപ്പെടുത്തി.

Tags: ks radhakrishnan
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies