എജ്ഡ്ബാസ്റ്റൺ: ആഷസിന്റെ ആദ്യ മത്സരം തുടങ്ങും മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റേക്ക്‌സിന്റെ പ്രവചനം പോലെ തന്നെ സംഭവിച്ചു. കരിയറിലെ പതിനഞ്ചാം തവണയും വാർണർ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചു. 27 പന്തിൽ 9 റൺസുമായി താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ വാർണറുടെ കുറ്റി പിഴുതാണ് ബ്രോഡ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ബ്രോഡിന് മുന്നിൽ ഏറ്റവും കൂടുതൽ തവണ പുറത്താവുന്ന താരമെന്ന മോശം റെക്കോർഡ് നേരത്തെ സ്വന്തമാക്കിയ വാർണർ അതാർക്കും നൽകില്ലെന്ന് ഉറപ്പിച്ചായിരുന്നു ഇന്നും ഔട്ടായത്.15ാം തവണയായിരുന്നു ഇന്നത്തെ കീഴടങ്ങൽ.ഇംഗ്ലണ്ടിൽ മാത്രം ഒമ്പത് തവണ ബ്രോഡ് വാർണറെ പുറത്താക്കി. 329 പന്തുകൾ നേരിട്ടപ്പോൾ 158 റൺസാണ് നേടാൻ സാധിച്ചത്.
മുൻ ഓസിസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് (11), മുൻ ന്യൂസിലൻഡ് താരം റോസ് ടെയ്ലർ, മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്, കിവീസ് താരം ടോം ലാഥം എന്നിവർ മൂന്നാം സ്ഥാനത്തുണ്ട്. മൂവരെയും 10 തവണ ബ്രോഡ് പുറത്താക്കി. 19 തവണ മൈക്ക് അതേർട്ടണെ പുറത്താക്കിയതാണ് ഒന്നാമത്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ അലക് ബെഡ്സർ, അർതർ മോറിസിനെ 18 തവണ പുറത്താക്കി. മുൻ ഓസ്ട്രേലിയൻ ഹ്യൂഗ് ട്രംപിൾ 15 തവണ തോമസ് ഹെയ്വാർഡിനെ ഒതുക്കി. ഇപ്പോൾ ബ്രോഡും.
It’s happened again! 😅
Live clips/Scorecard: https://t.co/TZMO0eJDwY
🏴 #ENGvAUS 🇦🇺 #Ashes pic.twitter.com/qhtIvpAYmn
— England Cricket (@englandcricket) June 17, 2023
“>
It’s happened again! 😅
Live clips/Scorecard: https://t.co/TZMO0eJDwY
🏴 #ENGvAUS 🇦🇺 #Ashes pic.twitter.com/qhtIvpAYmn
— England Cricket (@englandcricket) June 17, 2023
അതേസമയം മത്സരത്തിന്റെ രണ്ടാം ദിനം ഓസ്‌ട്രേലിയ തകർച്ചയുടെ വക്കിലാണ് 90 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി 9 റൺസോടെ വാർണറും നേരിട്ട ആദ്യ പന്തിൽ തന്നെ മാർനസ് ലബുഷെയിനും 16 റൺസെടുത്ത സ്മിത്തുമാണ് കൂടാരം
കയറിയത്. അർദ്ധ സെഞ്ച്വറിയോടെ ഉസ്മാൻ ഖവാജയും 8 റൺസുമായി ട്രേവിസ് ഹേഡുമാണ് ക്രീസിൽ. ബ്രോഡ് രണ്ടും സ്റ്റോക്ക്‌സിന് ഒരു വിക്കറ്റും ലഭിച്ചു.
Comments