തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്‌മെന്റ് ലഭിച്ചവർക്കായുള്ള പ്രവേശനം ഈ മാസം 20, 21 തീയതികളിൽ പ്രവേശനം നടക്കും. അലോട്‌മെന്റ് ലഭിച്ചവർ അലോട് റിസൾട്ട് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി ലഭിച്ച സ്‌കൂളുകളിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. ആവശ്യമായ സർട്ടിഫിക്കറ്റുമായി രക്ഷിതാവിനൊപ്പം അതതു സ്‌കൂളുകളിൽ ഹാജകണം. അലോട്‌മെന്റ് ലഭിച്ച സ്‌കൂളുകളിൽ നിന്നും പ്രിന്റ് എടുത്ത് നൽകുന്നതായിരിക്കും. ഇതിൽ ഒന്നാമത്തെ ഓപ്ഷൻ കിട്ടിയവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പ്രവേശന ഫീസ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് അടയ്‌ക്കാം.
എന്നാൽ മറ്റ് ഓപ്ഷനുകളിൽ പ്രവേശനം കിട്ടുന്ന വിദ്യാർത്ഥികൾ ഇഷ്ടാനുസരണം താൽക്കാലികമായോ സ്ഥിരമായോ അഡ്മിഷൻ എടുക്കേണ്ടത്. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താൽക്കലിക പ്രവേശനം എടുക്കുന്നവർ ഈ സമയത്ത് മറ്റ് ഓപ്ഷനുകൾ റദ്ദാക്കാവുന്നതാണ്. താൽപര്യമുള്ള ഓപ്ഷനുകൾ മാത്രം നിലനിർത്താവുന്നതാണ്. ഇതിനുള്ള അപേക്ഷ താൽക്കാലിക പ്രവേശനം നേടുന്ന സ്‌കൂളുകളിൽ നൽകണം. എന്നാൽ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ പിന്നീടുള്ള അലോട്‌മെന്റിൽ ഉൾപ്പെടുത്തുന്നതല്ല.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷകൾ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്‌മെന്റിനു പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. സ്‌പോർട്സ് ക്വാട്ട അലോട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
ഏറ്റവുമധികം മെരിറ്റ് സീറ്റുകളുമായി ആദ്യ അലോട്മെന്റ് തുടങ്ങുന്നത് ഈ വർഷമാണ്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റുകളുടേതല്ലാത്ത എയ്ഡഡ് സ്‌കൂളുകളിലെ 10 ശതമാനം കമ്മ്യൂണിറ്റി മെരിറ്റ് സീറ്റുകൾ ഹൈക്കോടതി ഉത്തരവുപ്രകാരം പൊതുമെരിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. അതിലൂടെ മെരിറ്റിൽ അയ്യായിരത്തോളം സീറ്റ് അധികമായിട്ടുണ്ട്.
Comments