കൊൽക്കത്ത: ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിലാണ് സംഭവം. സാഹേബ്ഗഞ്ച് സ്വദേശിയായ ശംഭു ദാസ് ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ശംഭുവിനെ കണ്ടെത്തുകയായിരുന്നു. വീടിന് സമീപമുള്ള ജൂട്ട് വയലിൽ നിന്നാണ് ശംഭുവിന്റെ മൃതദേഹം പരിക്കുകളോടെ കണ്ടെത്തിയത്. ശരീരത്തിൽ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച പാടുകളുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൂച്ച്ബെഹാർ എസ്പി സുമിത് കുമാർ പ്രതികരിച്ചു.
കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ശംഭുവിന്റെ കുടുംബം ആരോപിക്കുന്നത്. തന്റെ മകന് ശത്രുക്കളുണ്ടായിരുന്നില്ല. അവനൊരു ബിജെപി പ്രവർത്തകനായിരുന്നു. വൈകിട്ട് പുറത്തുപോയതാണ്. ആ സമയത്ത് നാല്-അഞ്ച് പേർ എത്തി തന്റെ മകനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തൃണമൂൽ പ്രവർത്തകരാണ് മകനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നതായും ശംഭുവിന്റെ പിതാവ് നരേൻ ദാസ് പോലീസിനോട് പറഞ്ഞു.
ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് ശനിയാഴ്ച മേഖലയിൽ സംഘർഷമുണ്ടായിരുന്നു. സാഹേബ്ഗഞ്ച് ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസിലായിരുന്നു സംഘർഷമുണ്ടായത്. കാറിന് നേരെ ക്രൂഡ് ബോംബ് ആക്രമണമുണ്ടാവുകയും ഇതിന് പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചിരുന്നു.
Comments