ബാർപേട്ട ; മയക്കുമരുന്നുമായി മസ്ജിദ് ഇമാം അറസ്റ്റിൽ . അസമിലെ ബാർപേട്ട ജില്ലയിലെ ധൻ ബന്ധ പ്രദേശത്തെ ഈസ്റ്റ് ഡ്യൂറികുച്ചി മസ്ജിദിലെ ഇമാം അർഷാദുസ് സമാനാണ് അറസ്റ്റിലായത് . ബൈക്കിൽ മയക്കുമരുന്ന് വിൽപ്പനയ്‌ക്കായി ദാനകുച്ചിയിലേക്ക് പോകുന്നതിനിടെയാണ് ബാർപേട്ട പോലീസ് ഇമാമിനെ പിടികൂടിയത്. ഇയാളിൽ നിന്ന് പണവും പിടിച്ചെടുത്തു .
ഇമാം അർഷാദൂസിൽ നിന്ന് 38 ഗ്രാം മയക്കുമരുന്ന് പിടികൂടി. ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. അർഷാദുസ് സമാനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. എളുപ്പത്തിൽ പണം ഉണ്ടാക്കാനായാണ് മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടതെന്നാണ് ഇമാം പോലീസിനോട് പറഞ്ഞത് . പ്രദേശത്തെ ഒരു ഇമാം എന്ന നിലയിൽ, അർഷദുസിനെ പറ്റി ഒരിക്കലും പോലീസ് സംശയിച്ചിരുന്നില്ല . അതുകൊണ്ട് തന്നെ മയക്കുമരുന്ന് വിൽപ്പന ഇയാളെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. എന്നാൽ ഇതേ റാക്കറ്റിലെ മറ്റു ചിലർ കൂടി പിടിയിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബംഗ്ലാദേശ് വംശജരായ ആയിരക്കണക്കിന് മുസ്ലീങ്ങൾ അസമിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ട് .കഴിഞ്ഞ രണ്ട് വർഷത്തിനിടെ 9400 മയക്കുമരുന്ന് കടത്തുകാരെ അസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ എൻഡിപിഎസ് നിയമപ്രകാരം അസമിൽ 5600 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1500 കോടി രൂപയുടെ മയക്കുമരുന്ന് അസം പോലീസ് കണ്ടുകെട്ടി.















