വാഷിംഗ്ടൺ: പ്രധാനമന്ത്രിയ്ക്ക് 19 ഗൺ സല്യൂട്ട് നൽകി അമേരിക്ക. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വീകരണമാരുക്കി വൈറ്റ് ഹൗസ്. താൻ ആദ്യമായി വൈറ്റ് ഹൗസ് സന്ദർശിച്ച സമയം പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ഇന്ത്യൻ ജനതയ്ക്കും ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനും ലഭിച്ച അംഗീകാരമാണ് ഇത്. ഇതാദ്യമാണ് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനായി വൈറ്റ് ഹൗസിന്റെ കവാടം തുറക്കുന്നത്. 30 വർഷം മുൻപ് ഒരു സാധാരണക്കാരനായി വന്നപ്പോൾ വൈറ്റ് ഹൗസിന് പുറത്ത് നിന്നാണ് കണ്ടത്.
ഇന്ത്യയുടെ മഹത്വം വർദ്ധിപ്പിക്കുന്നതിലുള്ള ഇന്ത്യൻ വംശജരുടെ പങ്കിനെ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. ‘ഇന്ത്യൻ വംശജർ അവരുടെ കഴിവ്, കഠിനാധ്വാനം, വിശ്വാസം എന്നിവയിലൂടെ യുഎസിൽ ഇന്ത്യയുടെ മഹത്വം ഉയർത്തുന്നു. അവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസിലെ ഇന്ത്യക്കാരോട് നിങ്ങളാണ് യഥാർത്ഥ ശക്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ഇന്ത്യൻ സമൂഹത്തിലെ ജനങ്ങൾ യുഎസിൽ ഇന്ത്യയുടെ മഹത്വം വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബഹുമതി നൽകിയതിന് പ്രസിഡന്റ് ബൈഡനും ഡോ. ജിൽ ബൈഡനും ഞാൻ നന്ദി പറയുന്നു. ‘ഞാനും യുഎസ് പ്രസിഡന്റ് ബൈഡനും അൽപ്പസമയത്തിനുള്ളിൽ പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഞങ്ങളുടെ ചർച്ചകൾ പോസിറ്റീവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്നും പരസ്പര വിശ്വാസത്തിലൂന്നിയ ബന്ധമാണെന്നും പ്രധാനമന്ത്രിയ്ക്ക് സ്വീകരണമൊരുക്കിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
Comments