പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കേറ്റ് കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റിലേയ്‌ക്ക് നയിച്ചത് സെൽഫി. വിദ്യയും കൂട്ടുകാരിയും ഒരുമിച്ചുള്ള സെൽഫിയിലൂടെയാണ് വിദ്യ ഒളിവിലിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ഒളിവിലിരിക്കെ പുറത്തെ സംഭവവികാസങ്ങൾ അറിയാനായി വിദ്യ കൂട്ടുകാരിയുടെ ഫോണാണ് ഉപയോഗിച്ചിരുന്നുത്.
ഈ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വിദ്യയെ അറസ്റ്റ് ചെയ്യുന്നത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാലു ദിവസം മുമ്പെന്നും കണ്ടെത്തി. ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് പറഞ്ഞു.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദം തന്റെ തലയിലാക്കാനുള്ള ആസൂത്രണം നടന്നു എന്നാണ് വിദ്യയുടെ മൊഴി. താൻ വ്യാജരേഖ സമർപ്പിച്ചുവെന്നാണ് പ്രചരിപ്പിച്ചത്. മഹാരാജാസിലെ അദ്ധ്യാപകരിൽ ചിലരുടെ പ്രേരണയും ഇതിനുണ്ടായിട്ടുണ്ട്. പ്രിൻസിപ്പലിനെ ചോദ്യം ചെയ്താൽ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ പൊലീസിന് മൊഴി നൽകി.
Comments