ബോളിവുഡിലെ വില്ലമാരിലെ ഹിറോയായിരുന്നു അമരീഷ് പുരി. ശബ്ദം കൊണ്ടും അഭിനയം കൊമ്ടും എറെ വേറിട്ട് നിന്ന നടൻ. 200ല ലാണ് അമരീഷ് പുരി അന്തരിച്ചത്. നടൻ ലോകത്തോട് വിട പറഞ്ഞിട്ട് 18 വർഷങ്ങൾ പിന്നീടുമ്പോഴും ആരാധകരും സിനിമാ ലോകവും മറന്നിട്ടില്ല ഈ നടനെ. പ്രിയദർശൻ ഒരുക്കിയ കാലാപാനി എന്ന സൂപ്പർ ചിത്രത്തിൽ മിർസ ഖാൻ എന്ന ക്രൂരായ പോലീസ് ഓഫീസറായാണ് പുരി എത്തുന്നത്. അമരീഷ് പുരിയെ പറ്റി ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡിന്റെ വാക്കുകളാണ് വീണ്ടുംം ചർച്ചയാകുന്നത്. 1984- ൽ ഇന്ത്യാന ജോൺസ് , ടെംപിൾ ഓഫ് ഡൂം എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
അംരീഷ് പുരിയോടൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് ഫോർഡ് പറയുന്നത് ഇങ്ങനെയാണ്. ‘അദ്ദേഹം വളരെ സ്‌നേഹമുള്ള വ്യക്തിയാണ്, ആദരവ് തോന്നുന്ന വ്യക്തിത്വം.
ഞങ്ങളുടെ സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഒരു അപരീഷ്‌കൃതന്റെതായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം വളരെ പരിഷ്‌കൃതനാണ് ഫോർഡ് പറഞ്ഞു.
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ആസ്വദിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചു 80 കാരനായ ഫോർഡ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ടെംപിൾ ഓഫ് ഡൂമിൽ അമരീഷ് പുരി പ്രതിനായകനായ മോള റാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നരബലിയിൽ ഏർപ്പെടുന്ന നിഗൂഢ പുരോഹിതനായി ഫോർഡിന്റെ കഥാപാത്രത്തിന് എതിരായി യുദ്ധ ചെയ്യുകയാണ് ഇതിൽ പുരി. മിസ്റ്റർ ഇന്ത്യ, വിശ്വാത്മ, ത്രിദേവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ശക്തമായ നെഗറ്റീവ് കഥാപാത്രങ്ങളാണ് പുരി അഭിനയിച്ചത്.
തന്റെ ആത്മകഥയായ ദി ആക്ട് ഓഫ് ലൈഫിൽ, മോള റാമിന്റെ ഭാഗത്തോട് തനിക്ക് ആദ്യം താൽപ്പര്യമില്ലായിരുന്നുവെന്ന് പുരി വെളിപ്പെടുത്തയിരുന്നു.















