ഒരു പിടി മികച്ച സിനിമകളിലൂടെ ആരാധകരുടെ മനസിൽ ഇടംപിടിച്ച് പ്രീയ താരമാണ് ശ്രീദേവി. ഉത്തരേന്ത്യയിൽ നിന്ന് തെന്നിന്ത്യയിലേക്ക് ചെക്കേറിയ വ്യക്തിമുദ്ര. താരത്തിന്റെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ സംബന്ധിച്ച് തന്നെ വലിയൊരു തീരാനഷ്ടമായിരുന്നു. 2018 ഫെബ്രുവരി 24-നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീദേവിയുടെ മരണം ബോളിവുഡിൽ വലിയ തോതിലാണ് കോളിളക്കം സൃഷ്ടിച്ചത്. നിരവധി പ്രഗത്ഭരായ നടന്മാരോടൊപ്പം നായികവേഷം ചെയ്യാൻ ശ്രീദേവിയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രീദേവിയുടെ മരണത്തിന് ശേഷം നടൻ ഋഷി കപൂർ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് വാർത്തയാകുന്നത്. ശ്രീദേവിയുടെ മരണം ഋഷി കപൂറിനെ ഏറെ വിഷമിപ്പിച്ചിരുന്നു. നാഗിന, ചാന്ദ്‌നി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ശ്രീദേവിയുടെ അഭിനയമികവിനെക്കുറിച്ചും ഋഷി കപൂർ തുറന്ന് പറഞ്ഞിരുന്നു. ഏത് സീനിലും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നതാണ് ശ്രീദേവിയെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതെന്ന് ഋഷി കപൂർ അഭിപ്രായപ്പെട്ടു. നാഗിന എന്ന സിനിമയിൽ ശ്രീദേവിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള ഓർമ്മകളും ഋഷി കപൂർ പങ്കുവെച്ചു.
തെന്നിന്ത്യയിൽ നിന്നും വന്ന പുതിയ അഭിനേത്രിയായതിനാൽ ശ്രീദേവി അധികം സംസാരിച്ചിരുന്നില്ല. ഒറ്റ നോട്ടത്തിൽ അവർ അഹങ്കാരിയാണെന്ന് തോന്നിയേക്കാം. പക്ഷെ അത് ഭാഷ വശമില്ലാത്ത് കൊണ്ട് തോന്നുന്നതാണെന്ന് പിന്നീടാണ് മനസിലായത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ ശ്രീദേവി എല്ലാവരോടും സംസാരിച്ച് തുടങ്ങിയെന്നും ഋഷി കപൂർ പറഞ്ഞു. നാഗിന, മിസ്റ്റർ എന്നീ സിനിമകൾക്ക് ശേഷം ശ്രീദേവി താരമായി. പക്ഷേ ഒരിക്കൽ പോലും അവർ താരജാഡകൾ കാണിച്ചിരുന്നില്ല. ഹിന്ദി നന്നായി അറിയില്ലായിരുന്നെങ്കിലും തുടക്കകാലത്ത് ശ്രീദേവി തന്നെ ഹിന്ദി സിനിമകളുടെ ഡബ്ബിംഗും ചെയ്തിരുന്നു. അഭിനയിച്ച ഭാഷകളിലെല്ലാം സ്വയം ഡബ് ചെയ്യണമെന്ന നിർബന്ധം ശ്രീദേവിക്കുണ്ടായിരുന്നെന്നും ഋഷി കപൂർ വേദനയോടെ പറഞ്ഞു. 2020-ലാണ് ഋഷി കപൂർ മരണപ്പെട്ടത്.
Comments