ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡിന്റെ കരട് 2 ആഴ്ചയ്ക്കുള്ളിൽ. നിരവധി ചർച്ചകളും കൂടിയലോടനകളും ഇതിന്റെ ഭാഗമായി നടന്നു. സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ഇതിനായുള്ള പഠനങ്ങൾ നടത്തിയത്. കരടിന്റെ പകർപ്പ് സർക്കാരിന് ലഭിച്ചുകഴിഞ്ഞാൽ സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ തങ്ങൾ ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പാക്കിയാൽ സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവിൽ കോഡ് സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ഇന്നലെ നടന്ന അവസാന വട്ട ചർച്ചകൾക്ക് ശേഷം ഇന്ന് കരട് പ്രിന്റ് ചെയ്യുമെന്നും സംസ്ഥാന സർക്കാറിന് നൽകുമെന്നും ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയും യുസിസി കമ്മിറ്റി പാനൽ അംഗവുമായ ശത്രുഘ്നൻ സിംഗ് പറഞ്ഞു. ‘കരട് ഏറെക്കുറെ അന്തിമമാണ്. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമർപ്പിക്കും’ അദ്ദേഹം പറഞ്ഞു. ഗോവയാണ് സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം എന്നാൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പാണ് ഇത് നടപ്പാക്കിയത്.
ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ പ്രദിപാദിച്ചിരിക്കുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. സർക്കാറുകൾ ഇത് നടപ്പാക്കാൻ ശ്രമിക്കണമെന്നായിരുന്നു അംബേദ്ക്കാർ സിവിൽ കോഡുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നത്. നിരവധി കേസുകളുമായി ബനന്ധപ്പെട്ട് കോടതികൾ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.
Comments