മുംബൈ : ഇസ്ലാമിക ഭീകരതയുടെ ഇരുണ്ട സത്യങ്ങൾ തുറന്നുകാട്ടുന്ന ’72 ഹൂറൈൻ ‘ എന്ന ചിത്രം ടീസർ ഇറങ്ങിയതു മുതൽ ചർച്ചയിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെയും സംവിധായകനെതിരെയും പരാതി ഉയർന്നിരിക്കുകയാണ്. മുസ്ലീം സമുദായത്തിന്റെ പ്രതിച്ഛായയെ തെറ്റായി ചിത്രീകരിച്ച് ഇസ്ലാമിനെ അപമാനിക്കുകയാണ് ചിത്രവുമായി ബന്ധപ്പെട്ടവർ ചെയ്തതെന്ന് പരാതിക്കാരനായ സയ്യിദ് ആരിഫലി ആരോപിക്കുന്നു .
മുംബൈയിലെ ഗോരേഗാവ് പോലീസ് സ്‌റ്റേഷനിലാണ് ’72 ഹൂറൻ’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും സംവിധായകനുമെതിരെ സയ്യിദ് ആരിഫലി പരാതി നൽകിയത്. മാധ്യമങ്ങൾ ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ, സിനിമാ നിർമ്മാതാക്കളായ അശോക് പണ്ഡിറ്റ്, ഗുലാബ് സിംഗ് തൻവർ, അനിരുദ്ധ് തൻവർ, കിരൺ ദാഗർ എന്നിവർ തന്റെ കക്ഷിയായ സയ്യിദ് ആരിഫ് അലി മെഹമൂദ് അലിയുടെ മതത്തെ അപമാനിച്ചുവെന്ന് സയ്യിദ് ആരിഫ് അലിയുടെ അഭിഭാഷകൻ ആസിഫ് അലി ഖാൻ ദേശ്മുഖ് പറഞ്ഞു. .
സിനിമ സാമുദായിക പൊരുത്തക്കേടും വിവേചനവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതാണ് . മുസ്ലീം സമൂഹത്തിന്റെ പ്രതിച്ഛായയെ പരസ്യമായി കളങ്കപ്പെടുത്തുകയാണ് ഈ ചിത്രം എന്നും പരാതിയിൽ പറയുന്നു.
അതേസമയംചിത്രം വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ഒരേസമയം റിലീസ് ചെയ്യും . ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ 29.5% റേറ്റിംഗോടെ ചിത്രം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Comments