കണ്ണൂർ: ഇംഗ്ലണ്ടിലെ യുവതീയുവാക്കാൾ പള്ളികളിൽ പോകാറില്ലെന്നും അതേ തുടർന്ന് പള്ളികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തന്റെ ഇംഗ്ലണ്ട് യാത്രയിലെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു എം.വി.ഗോവിന്ദൻ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് യാത്രാനുഭവങ്ങളെ കുറിച്ച് അദ്ദേഹം വാചാലനായത്.
ഇംഗ്ലണ്ടിലെ വിശ്വാസികൾ പള്ളികളിൽ പോകാതായതോടെ പള്ളികൾ വിൽപനയ്ക്കു വെച്ചിരിക്കുകയാണെന്ന് ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ പ്രവർത്തനം തൊഴിൽ പോലെയാണെന്നും സേവനമല്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെ ശമ്പള വർദ്ധനവിന് വേണ്ടി വികാരിയച്ചന്മാർ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ പള്ളികളിൽ പോകാറുണ്ടെന്നും, സിഖ് സമുദായം പള്ളി വാങ്ങി ക്ഷേത്രമാക്കുകയാണെന്നും മലയാളികൾ പള്ളികളെ ശ്രീനാരായണഗുരു ആരാധനാലയങ്ങളാക്കി മാറ്റുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Comments