പൂനെ: രാജ്യത്തിന് ആവശ്യം ‘ബൗദ്ധിക ക്ഷത്രിയരെ’ എന്ന് ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. ഇന്ത്യയിൽ ദേശീയ ഉയർത്തെഴുന്നെൽപ്പിന്റെ പ്രർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. മഹാരാഷ്‌ട്രയിലെ പൂനെയിൽ വാത്മീകി രാമായണത്തിന്റെ എട്ട് വാല്യങ്ങൾ പുറത്തിങ്ങുന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തനാകാതെ ലോകം പരാജയപ്പെട്ടിട്ടുണ്ട് എന്നാൽ അവയ്‌ക്കുള്ള ഉത്തരം ഇന്ത്യയുടെ പക്കലുണ്ടെന്നും പ്രശ്‌ന പരിഹാരം നൽകാൻ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞു. സമൂഹത്തെ നയിക്കാൻ അനുയോജ്യമായ ഒരു രാജാവിനെ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടി. ഛത്രപതി ശിവജി മഹാരാജിനെ അത്തരമൊരു രാജാവായി സ്വാമി സമർഥ് അവതരിപ്പിച്ചവെന്നും സർസംഘ്ചാലക് പറഞ്ഞു.
ലോകം ഇന്ന് വിവിധ വിഷയങ്ങൾക്ക് ഉത്തരം തേടുന്നു, അതിന് ഉത്തരം നൽകാൻ ഇന്ത്യയ്‌ക്ക് സാധിക്കും. സംരക്ഷണമെന്നാൽ യുദ്ധം മാത്രമല്ല, പ്രതിരോധം, പ്രബുദ്ധത, ഗവേഷണം, പ്രയോഗം എന്നിവയും ഉൾപ്പെടുന്നു എന്നിരുന്നാലും, ഈ ചുമതലകൾ നിറവേറ്റാനും വെല്ലുവിളികളെ അഭിമുഖീകരിക്കാനും കഴിവുള്ള ഒരു രാഷ്‌ട്രത്തെ സൃഷ്ടിക്കാനും ഇന്ത്യ സജ്ജമായിട്ടുണ്ടോ എന്നും സ്വാതന്ത്ര്യം നേടിയ ശേഷവും ഇന്ത്യയിൽ അടിമ മനോഭാവം നിലനിൽക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പടിഞ്ഞാറു നിന്നും വടക്കു നിന്നുള്ള അതിർത്തി വഴി നടക്കുന്ന അധിനിവേശങ്ങളെയും നുഴഞ്ഞുകയറ്റത്തെയും അധികരിച്ച് അദ്ദേഹം പറഞ്ഞു. നമ്മൾ ഇപ്പോൾ അടിമകളല്ല സ്വതന്ത്രരാണ് എന്നാൽ നമ്മുടെ മാനസിക അടിമത്വം മാറിയിട്ടുണ്ടോ എന്നും ഇന്നും അധിനിവേശം നടക്കുന്നില്ലെയെന്നും അദ്ദേഹം ചോദിച്ചു. നേരിട്ടലാലയിരിക്കാം എന്നാൽ അത് ഇല്ലാതായിട്ടില്ല. പടിഞ്ഞാറൻ അതിർത്തിയിലും വടക്കൻ അതിർത്തിയിലുമാണ് അധിനിവേശം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















