എറണാകുളം: വിലയേറിയ ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ വിജയം കണ്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയ്‌ക്കിടയിലും ഗുരുതരാവസ്ഥയിലുള്ള രോഗിയെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. കൊച്ചിയിൽ നിന്നുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘം വേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത്.
രോഗിക്ക് മസ്തിഷ്‌കാഘാതമുണ്ടെന്നും അബോധാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രോഗിയെ ആൻഡ്രോത്തിൽ നിന്ന് അഗത്തിയിലേക്കും (170 കിലോമീറ്റർ) അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കും മാറ്റിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിലെ കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിലുള്ള ഒരു കോസ്റ്റ് ഗാർഡ് മെഡിക്കൽ സംഘം ടേക്ക്ഓഫിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുമായി ദ്വീപിലെത്തുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് കവരത്തിയിലും ആൻഡ്രോത്തിലുമുള്ള കോസ്റ്റ് ഗാർഡ് അധികൃതർ രോഗിയെ സുരക്ഷിതമായി കൊച്ചിയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സുഗമമാക്കി. തുടർന്ന് കോസ്റ്റ് ഗാർഡ് ഡോർനിയറിൽ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് രോഗിയെ കയറ്റി അയക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് സംഘം 900 കിലോമീറ്റർ ദൂരം തീവ്രമായ കാലാവസ്ഥയിലും രോഗിക്ക് ആവശ്യമായ വൈദ്യസഹായം നൽകി സുരക്ഷിതമായി കൊച്ചിയിലെത്തിച്ചു. രോഗിയെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Comments