ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടും ഗുജറാത്തിലെ ജനങ്ങളോടും എംഎൽഎമാരോടും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാല് വർഷം മുൻപാണ് തനിയ്‌ക്ക് ഈ ബഹുമതി ലഭിയ്‌ക്കുന്നത്. രാജ്യസഭയിൽ ഗുജറാത്തിനെ പ്രതിനിധീകരിക്കാൻ സാധിച്ച കഴിഞ്ഞ നാല് വർഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിയുടെ ഭാഗമാകാൻ സാധിച്ചതിൽ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
ഗോവ, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 24-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത് അംഗങ്ങൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിരമിക്കും. ജൂലൈ 13 ആണ് ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക്
നാമനിർദ്ദേശ പട്ടിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
Comments