തിരുവനന്തപുരം; ഭൂമി തരംമാറ്റത്തിലൂടെ ലഭിച്ച 1000 കോടി വകമാറ്റിയതിലെ ചട്ടലംഘം തുറന്നുകാട്ടുന്ന ഓഡിറ്റ് റിപ്പോർട്ടും ലാൻഡ് റവന്യൂ കമ്മീഷണറുടെ ശുപാർശയും സർക്കാർ പൂഴ്‌ത്തിവച്ചത് 4 വർഷം. തരംമാറ്റത്തിലൂടെ ലഭിക്കുന്ന പണം കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിക്ഷേപിക്കണമെന്നും കൃഷി പ്രോത്സാഹിപ്പിക്കാൻ വിനിയോഗിക്കണമെന്നുമാണ് നിയമം. എന്നാൽ തുക ധനവകുപ്പിന് കീഴിലുള്ള അക്കൗണ്ട് ഹെഡിലേക്കാണ് നിക്ഷേപിച്ചിരുന്നത്.
ലഭിക്കുന്ന പണം നിക്ഷേപിക്കേണ്ടത് കാർഷിക അഭിവൃദ്ധി ഫണ്ടിലാണെന്നും ഇതിനായി സംവിധാനം വേണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.സംവിധാനം ഉടൻ ആരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി ലാൻഡ് റവന്യൂ കമ്മീഷണർ നൽകിയ രണ്ടു കത്തുകളും സർക്കാർ മൂടിവച്ചു. തരംമാറ്റം ആരംഭിച്ച ആദ്യ മൂന്ന് വർഷത്തിൽ തന്നെ 540 കോടി രൂപ ലഭിച്ചു. ഇതിൽ നിന്ന് കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് ലഭിച്ചത് 1000 രൂപ മാത്രമാണ്.
ധനവകുപ്പിന് കീഴിലുള്ള കൺസോളിഡേറ്റഡ് അക്കൗണ്ടിലേക്കാണ് ബാക്കി തുക പോയത്. ചട്ടലംഘനം പുറത്തായതോടെ ഭീതിയിലായ ധനവകുപ്പ് അഭിവൃദ്ധി ഫണ്ടിലേക്ക് കാർഷിക ഉപകരണങ്ങൾ വാങ്ങാൻ 5.99 കോടി രൂപ അനുവദിച്ചു. തടിതപ്പാൻ കൃഷിഭൂമി പൂർവ്വസ്ഥിതിയിലാക്കുന്ന ആവശ്യങ്ങൾക്കായി 15കോടി രൂപകൂടി വീണ്ടും അനുവദിച്ചു.
Comments