ചെന്നൈ: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനകൾ നാളെ നടക്കും. ശ്രീഹരിക്കോട്ടയിൽ വെച്ചാകും അവസാനഘട്ട പരിശോധനകൾ നടക്കുക. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും കൃത്യമാണെന്ന് ഒരിക്കൽ കൂടി പരിശോധിച്ച് അവലോകനം നടത്തുന്ന മിഷൻ റെഡിനസ് റിവ്യൂ അഥവാ എംആർആർ ആണ് നടക്കുന്നത്. ഇതിന് ശേഷം ഐഎസ്ആർഒ ചെയർമാനും ഡയറക്ടർമാരും ഉൾപ്പെടുന്ന വിക്ഷേപണ അംഗീകാര ബോർഡായ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകും.
ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ റിഹേഴ്സലും സൂക്ഷ്മ പരിശോധനയുമാണ് നാളെ നടക്കുക. മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിച്ചാൽ കൗൺഡൗൺ ജൂലൈ 13-ന് ഉച്ചയ്ക്ക് 2.35-ന് ആരംഭിക്കും. ജൂൺ 14-ന് ഉച്ചയ്ക്ക് 2.35-നാണ് വിക്ഷേപണം. 23-ന് ചന്ദ്രനിൽ ഇറങ്ങാൻ സാധിക്കത്തക്ക വിധത്തിലാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഇത് വിജയിക്കുന്നതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Comments