ലീഗ് ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തതെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലികുട്ടി. വളരെ ഗൗരവമുള്ള നിരവധി കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം നടന്നിരുന്നു. ബഹുസ്വരത ക്യാമ്പയിൻ നടത്താൻ. യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അത് 29-ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബഹുസ്വരതയ്‌ക്ക് ലീഗ് വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാലാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടിയത്. ഇത് മുസ്ലീം വിഷയമല്ലെന്നും ബഹുസ്വരതയുടെ വിഷയമാണെന്നും ആദ്യ പറഞ്ഞത് മുസ്ലീം ലീഗാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സംഘടനകളെ വിളിച്ചുചേർത്ത് അവരുടെ നിലപാടുകളിൽ ഐക്യമുണ്ടാക്കിയത് മുസ്ലീം ലീഗാണ്.
വർഗ്ഗീയ ശക്തികളെയും അത്തരത്തിലുള്ള പാർട്ടികളെയും ലീഗ് നഖശിഖാന്തം എതിർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫ് ബഹുസ്വരതയുടെ ക്യാമ്പയിൽ നടത്തുമ്പോൾ ഇവിടെ ഏതാനം സെമിനാറുകളോ പ്രചാരണങ്ങളോ നടത്തുന്നതല്ല പ്രധാനം. പാർലമെന്റിൽ ബില്ല് വരുമ്പോൾ അതിനെ ഒറ്റക്കെട്ടായി ഏതിർത്ത് ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കണം എന്നതാണ് പ്രധാനമെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
ലീഗുള്ളത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തത്; ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന സംഘടന; : പി.കെ കുഞ്ഞാലികുട്ടി
ലീഗ് ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തതെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലികുട്ടി. വളരെ ഗൗരവമുള്ള നിരവധി കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം നടന്നിരുന്നു. ബഹുസ്വരത ക്യാമ്പയിൻ നടത്താൻ. യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അത് 29-ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബഹുസ്വരതയ്‌ക്ക് ലീഗ് വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാലാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടിയത്. ഇത് മുസ്ലീം വിഷയമല്ലെന്നും ബഹുസ്വരതയുടെ വിഷയമാണെന്നും ആദ്യ പറഞ്ഞത് മുസ്ലീം ലീഗാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സംഘടനകളെ വിളിച്ചുചേർത്ത് അവരുടെ നിലപാടുകളിൽ ഐക്യമുണ്ടാക്കിയത് മുസ്ലീം ലീഗാണ്.
വർഗ്ഗീയ ശക്തികളെയും അത്തരത്തിലുള്ള പാർട്ടികളെയും ലീഗ് നഖശിഖാന്തം എതിർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫ് ബഹുസ്വരതയുടെ ക്യാമ്പയിൽ നടത്തുമ്പോൾ ഇവിടെ ഏതാനും സെമിനാറുകളോ പ്രചാരണങ്ങളോ നടത്തുന്നതല്ല പ്രധാനം. പാർലമെന്റിൽ ബില്ല് വരുമ്പോൾ അതിനെ ഒറ്റക്കെട്ടായി എതിർത്ത് ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കണം എന്നതാണ് പ്രധാനമെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
Comments