വയനാട്: പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിലെ ഭൂമി ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി വിട്ടുകൊടുക്കുവാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ക്ഷേത്രം ട്രസ്റ്റിന്റെയും മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെയും നടപടികൾ ഹൈക്കോടതി പൂർണമായി റദ്ദാക്കി.
വടക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് വയനാട്ടിലെ പുൽപ്പള്ളി സീതാദേവി ക്ഷേത്രം.ആദ്യകാലങ്ങളിൽ 1400 ഏക്കർ ക്ഷേത്രഭൂമി സ്വന്തമായി ഉണ്ടായിരുന്ന ക്ഷേത്രം ഇന്ന് 22 ഏക്കറിൽ ചുരുങ്ങി. ക്ഷേത്രത്തിലെ ഭൂമിയാണ് ക്ഷേത്രം ട്രസ്റ്റിന്റെയും മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെയും നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കാനായി പഞ്ചായത്തിന് നൽകാൻ തീരുമാനമെടുത്തത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി നിയമ പോരാട്ടം ആരംഭിക്കുകയും ചെയ്തിരുന്നു.ഈ കേസിലാണ് നിലവിൽ ഭക്തജനങ്ങൾക്ക് അനുകൂലമായ കോടതിവിധി ഉണ്ടായിരിക്കുന്നത്.
വയനാട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ നഷ്ടപ്പെട്ട ഭൂമി നിയമ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുവാനാണ്
ഹെെന്ദവ സംഘടനകളുടെ തീരുമാനം.
Comments