ഇസ്രായേലിലെ ആശുപത്രിയിൽ പന്ത്രണ്ടു വയസ്സുകാരന് ലഭിച്ചത് പുതു ജീവൻ. ലോകത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ശസ്ത്രക്രിയയ്ക്കാണ് ഇസ്രായേലിലെ ഡോക്ടർമാർ നേതൃത്വം നൽകിയത്. സൈക്കിളിൽ സഞ്ചരിക്കവെ കാർ ഇടിച്ച് പന്ത്രണ്ടാകരന് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ തലയോട്ടി വേർപെട്ടു. അസാധാരണവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടത്തിയാണ് പുതുജീവൻ കുട്ടിയ്ക്ക് നൽകിയത്.
സൈക്കിളിൽ പോകവെ സുലൈമാൻ ഹസൻ എന്ന കുട്ടിയുടെ തലയോട്ടി പൂർണമായും വേർപെട്ട് പോകുകയായിരുന്നു. അപകടത്തിന് ശേഷം 50 ശതമാനം സാദ്ധ്യതമാത്രമായിരുന്നു കുട്ടി രക്ഷപ്പെടാൻ ഉണ്ടായിരുന്നത്. ബൈലാറ്ററൽ അറ്റ്ലാന്റോ ഒക്കിപ്പിറ്റൽ ജോയിന്റ് ഡിസ്ലൊക്കേഷൻ എന്നാണ് ശാസ്ത്രീയമായി ഈ അവസ്ഥ അറിയപ്പെടുന്നത്. അപകടത്തിനു ശേഷം ഹസാദ മെഡിക്കൽ സെന്ററിലേക്ക് ഉടൻ തന്നെ എത്തിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ന്യൂറോളജിക്കൽ പ്രശ്നങ്ങളോ പരസഹായമാവശ്യമുള്ള അവസ്ഥയോ ഹസനില്ല എന്നതും മെഡിക്കൽ രംഗത്തിനു വലിയ അഭിമാനമാവുകയാണ്. ഡോക്ടർ ഒഹദ് ഈനവും ടീമുമാണ് ഹസന് പുതുജീവൻ നൽകിയത്. കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയും തുടർചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Comments