സ്വന്തം ആരാധകരിൽ നിന്നുപോലും വലിയ വിമർശനം നേരിട്ടൊരു പ്ലെയർ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹാരി മഗ്വെയ്റിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നൊഴിവാക്കി ക്ലബ്. മഗ്വെയർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽക്കൂടി അറിയിച്ചത്. ഇംഗ്ലണ്ട് താരത്തിന് പകരം ബ്രസീലിയൻ മിഡ്ഫീൾഡർ കാസമിറോ ക്യാപ്റ്റനായേക്കുമെന്നാണ് സൂചന.
‘കോച്ച് എറിക് ടെൻഹാഗ് താനുമായി സംസാരിച്ചുവെന്നും തന്നെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കുന്നത് സംബന്ധിച്ച തീരുമാനം അദ്ദേഹം അറിയിച്ചെന്നും മഗ്വെയ്രർ ട്വിറ്ററിൽ കുറിച്ചു. ടീമിന്റെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും പൂർണമായും ഉൾക്കൊള്ളുന്നുവെന്നും പറഞ്ഞ മഗ്വെയ്ര് ടീമിനായി ആത്മാർഥമായി തന്നെ കളിക്കുമെന്നും വ്യക്തമാക്കി. യുണൈറ്റഡിന്റെ മുൻ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറാണ് മഗ്വെയ്റിനെ ക്യാപ്റ്റനാക്കിയത്.
പിന്നീട് ടെൻഹാഗ് എത്തിയതോടെയാണ് മഗ്വെയ്റിന്റെ പിടി അയഞ്ഞത്. ടെൻഹാഗിന്റെ ഇലവനിൽ പലപ്പോഴും മഗ്വെയ്റിന് സ്ഥാനമുണ്ടായിരുന്നില്ല. ഇതോടെ താരവും കോച്ചും തമ്മിൽ അകൽച്ചയിലാണെന്നു ഗോസിപ്പ് ഉയരുകയും ചെയ്തിരുന്നു. പിന്നാലെ മഗ്വെയ്റിനെ വിൽക്കാൻ ടെൻഹാഗ് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം താരം എതിർടീമുകൾക്ക് ഗോളിന് അവസരമൊരുക്കുന്നുവെന്ന് പറഞ്ഞ് സ്വന്തം കാണികൾ തന്നെ മഗ്വെയറിനെതിരെ പലകുറി രംഗത്തെയിരുന്നു. 30കാരനായി ചെൽസി രംഗത്തുണ്ടെന്നാണ് വിലയിരുത്തൽ. ലോൺ അടിസ്ഥാനത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനായി കളിക്കാൻ താരം പോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.














