തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് റിപ്പോർട്ടർ ടിവി കൺസട്ടിംഗ്
എഡിറ്റർ അരുൺ കുമാർ. സൈനികർ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കാട്ടിയിരുന്നു എന്നാണ് അരുണിന്റെ പരാമർശം. കഴിഞ്ഞ ദിവസം ചാനലിൽ സംപ്രേഷണം ചെയ്ത മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിലായിരുന്നു സൈന്യത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള അരുണിന്റെ അടിസ്ഥാന രഹിതമായ ആരോപണം.
മണിപ്പൂരിൽ ഇതര സമുദായത്തിൽ നിന്നുള്ള പുരുഷന്മാർ ഇത്തരത്തിൽ ക്രൂരമായി അവഹേളിക്കുന്ന ചരിത്രം മുൻപ് ഉണ്ടായിട്ടില്ല. എന്നാൽ മിലിട്ടറിയുടെ ഭാഗത്തുനിന്നും സ്ത്രീകൾക്കെതിരായി അക്രമങ്ങൾ സംഭവിച്ചിട്ടുണ്ട്. സൈനികാധികാരം നിലനിൽക്കുമ്പോഴാണ് മുൻപ് പീഡനം നടന്നത്. വംശഹത്യയുടെ പേരിൽ മണിപ്പൂരിൽ കലാപങ്ങൾ നടന്നിട്ടുണ്ട്. ഇത് തുടർച്ചയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം അന്ന് സൈന്യമാണ് ചെയ്തിരുന്നതെങ്കിൽ ഇന്ന് ഇതര സമുദായത്തിലെ പുരുഷന്മാരാണ് നടത്തുന്നത്. എന്നായിരുന്നു അരുണിന്റെ ചർച്ചയിലെ പരാമർശം.
സൈനികാധികാരത്തിന്റെ മറവിൽ സൈന്യം സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ കാട്ടിയിരുന്നു എന്ന് സ്ഥാപിക്കാനാണ് അരുൺ ചർച്ചയിൽ ശ്രമിച്ചത്. ചാനലിന്റെ എഡിറ്റോറിയൽ ബോർഡിലെ എല്ലാം അംഗങ്ങളും ചേർന്ന് നയിച്ച ചർച്ചയിലായിരുന്നു അരുണിന്റെ അടിസ്ഥാന രഹിതമായ ആക്ഷേപം. പരാമർശത്തിനെതിരെ സാമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കഷ്ടം… പരമ കഷ്ടം… pic.twitter.com/WmLxXlaw9y
— ആർത്തവ കമ്മി (@po10comrade) July 22, 2023















