ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസിയുടെ ഇൻർമിയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. ആദ്യമത്സരത്തിൽ അവസാന നിമിഷം മഴവിൽ ഫ്രീകിക്കുമായി താരം ടീമിനെ ജയത്തിലും എത്തിച്ചിരുന്നു. മത്സരശേഷം മെസിയുടെ ജഴ്സി സ്വന്തമാക്കാൻ ഇന്റർ മിയാമി താരങ്ങൾ മത്സരിക്കുകയായിരുന്നുവെന്ന് സഹതാരം ബെഞ്ചമിൻ ക്രമാഷി പറയുന്നു.’ അവർ അദ്ദേഹത്തിന്റെ ഷോർട്‌സ് വരെ അടിച്ചുമാറ്റി’ -ബെഞ്ചമിൻ പറഞ്ഞു.
ഡ്രസ്സിംഗ് റൂം വിടുമ്പോൾ മെസിയുടെ ബൂട്ട് ഒഴികെയുള്ളതെല്ലാം സഹതാരങ്ങൾ സ്വന്തമാക്കിയിരുന്നു. ബെഞ്ചിന് പകരമാണ് രണ്ടാം പകുതിയിൽ മെസി കളിക്കാനിറങ്ങിയത്.
‘മെസി തനിക്ക് പകരം ഇറങ്ങിയപ്പോൾ സഹതാരം എന്ന നിലയിലല്ല, ആരാധൻ എന്ന നിലയിലാണ് മത്സരം കണ്ടതെന്നും അർജന്റൈൻ നായകനെ കെട്ടിപ്പിടിക്കാനായത് സ്വപ്നസാഫല്യമായിരുന്നു. കിക്ക് ഓഫ് മുൻപ് സഹതാരത്തോട് ഞാൻ പറഞ്ഞിരുന്നു. ഇതൊരു സിനിമ തുടങ്ങുന്നതിന് സമാനമാണ്. പ്രതീക്ഷിച്ചതുപോലെ മത്സരത്തിന്റെ അന്ത്യവും നല്ലരീതിയിലായിരുന്നു-ബെഞ്ചമിൻ പറഞ്ഞു.
MESSI’S FIRST GOAL FOR INTER MIAMI AND IT’S A GAME-WINNER 🤯
WHAT A MOMENT
(via @MLS)
pic.twitter.com/SoF9dSrbDY— Bleacher Report (@BleacherReport) July 22, 2023
“>
അർജന്റൈൻ പൗരത്വമുള്ള അമേരിക്കൻ താരമാണ് ബെഞ്ചമിൻ ബെഞ്ചമിൻ ക്രിമാച്ചി. താരത്തിന്റെ അച്ഛനും അമ്മയും അർജന്റീനക്കാരാണ്. ജനിച്ചതും വളർന്നതും അമേരിക്കയിലും. അർജന്റീനയുടെ യൂത്ത് ടീമിലേക്ക് ക്ഷണം കിട്ടിയ താരമാണ് പതിനെട്ടുകാരനായ ബെഞ്ചമിൻ ക്രമാഷി.ലീഗ്‌സ് കപ്പ് മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ അവസാന നിമിഷം ഗോൾ നേടി മെസി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരമാണ് മെസി വഴിത്തിരിച്ചുവിട്ടത്.
Comments