മിയാമി: ഗോള്‍മഴ പെയ്ത ഫിഫ ലോകകപ്പ് മൂന്നാം സ്ഥാനപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ 6-4ന് തകര്‍ത്ത് ഇംഗ്ലണ്ട് വെങ്കല മെഡല്‍ സ്വന്തമാക്കി. പത്ത് ഗോളുകള്‍ പിറന്ന ആവേശപ്പോരാട്ടത്തില്‍ ബുകായോ സാക്കയുടെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയിട്ടത്. 1966-ല്‍ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ലോകകപ്പ് വേദിയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച നേട്ടമായാണ് ഈ മൂന്നാം സ്ഥാനം വിലയിരുത്തപ്പെടുന്നത്.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ഡെക്ലന്‍ റൈസിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു. തുടര്‍ന്ന് 18-ാം മിനിറ്റില്‍ എസ്രി കോണ്‍സയും, 37-ാം മിനിറ്റിലും ആദ്യപകുതിയുടെ ഇന്‍ജുറി ടൈമിലുമായി (45+1) ബുകായോ സാക്കയും ലക്ഷ്യം കണ്ടതോടെ ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 4-0ന്റെ വമ്പന്‍ ലീഡിലായിരുന്നു. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ശക്തമായി തിരിച്ചുവന്നു. 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും കിലിയന്‍ എംബാപ്പെയും, 54-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍ക്കോളയും ഗോള്‍ നേടിയതോടെ സ്‌കോര്‍ 4-3 ആയി.
എന്നാല്‍ 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ബുകായോ സാക്ക ഹാട്രിക് പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിന് വീണ്ടും വ്യക്തമായ മുന്‍തൂക്കം നല്‍കി. ഇന്‍ജുറി ടൈമില്‍ (90+6) ഉസ്മാന്‍ ഡെംബെലെ ഫ്രാന്‍സിന്റെ നാലാം ഗോള്‍ നേടിയെങ്കിലും, 90+8-ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗം ഇംഗ്ലണ്ടിന്റെ ആറാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.















