ന്യൂഡൽഹി: കാസർകോഡ് മുസ്ലീം ലീഗിന്റെ റാലിയിലുയർന്ന ഹിന്ദുവിരുദ്ധ കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യ. വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിക്കുന്നുണ്ട്. മണിപ്പൂർ സംഘർഷത്തെ മറയാക്കി ഹിന്ദുവിരുദ്ധ കാലപത്തിന് ആക്കം കൂട്ടുന്ന വിധമായിരുന്നു റാലിയിലെ മുദ്രാവാക്യം. കേന്ദ്ര സർക്കാരിനെതിരെയും ആർഎസ്എസിനെതിരെയും മണിപ്പൂർ സർക്കാരിനെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും ഹിന്ദു -ക്രിസ്ത്യൻ ഐക്യം ഇല്ലാതാക്കാനും മണിപ്പൂർ സംഘർഷത്തെ ഉപയോഗിക്കാനുള്ള തീവ്രശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗിന്റെയും മകന്റെയും ആർഎസ്എസ് ഗണവേഷത്തിലുള്ള ചിത്രങ്ങൾ അക്രമകാരികൾ എന്ന നിലയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ചിദാനന്ദ സിംഗ് നിയമനടപടി സ്വീകരിച്ചിരുന്നു. വ്യാജ വാർത്ത പങ്കുവെച്ചതിന് സിപിഎം പിബി അംഗം സുഭാഷിണി അലി അടക്കമുള്ളവർ മാപ്പ് പറഞ്ഞ് രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലവിളി മുദ്രാവാക്യം മുഴക്കുന്നത്.
ഇന്നലെ നടന്ന റാലിയിലെ മുദ്രാവാക്യങ്ങൾ ദേശീയ തലത്തിൽ വിവാദമായിരുന്നു. ഹിന്ദു വിശ്വാസികളെ ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിയ്‌ക്കും’ എന്നായിരുന്നു റാലിയിലുർന്ന മുദ്രാവാക്യം. ഇതിനെതിരെയാണ് അമിത് മാളവ്യ രംഗത്ത് വന്നത്. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസിന്റെ സഖ്യ കക്ഷിയായ മുസ്ലീം ലീഗിന്റെ യുവജനവിഭാഗമായ യൂത്ത് ലീഗ് കേരളത്തിലെ കാസർകോഡ് നടത്തിയ റാലിയിൽ, ഹിന്ദുക്കളെ ക്ഷേത്രങ്ങൾക്ക് മുന്നിൽ തൂക്കിലേറ്റുമെന്നും ജീവനോടെ കത്തിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തിയെന്നും സംസ്ഥാന സർക്കാരിന്റെ ഒത്താശയില്ലാതെ ഇവർക്ക് ഇത് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ പിന്തുണച്ചില്ലെങ്കിൽ ഇത്രയും പറയാൻ ഇവർ ധൈര്യപ്പെടില്ല. കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സുരക്ഷിതരാണോ എന്നും അദ്ദേഹം ചേദിച്ചു. ആലപ്പുഴയിൽ എസ്ഡിപിഐ നടത്തിയ കൊലവിളി മുദ്രവാക്യത്തെയും അദ്ദേഹം ചൂണ്ടികാണിക്കുന്നുണ്ട്. അന്ന് വെറും 7 വയസ്സുള്ള കുട്ടിയാണ് ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും അവരുടെ അന്ത്യകർമങ്ങൾക്കായി അരിയും പൂവും കുന്തിരിക്കവും തയ്യാറാക്കാൻ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതെന്നും കേരളം നിലവിൽ തീവ്രവാദത്തിന്റെ പടുകഴിയിലാണെന്നും അദ്ദേഹം കുറിച്ചു.
ഹിന്ദു വിശ്വാസികൾക്ക് നേരെയുള്ള പരസ്യമായ വധഭീഷണിയാണ് മുസ്ലീം ലീഗ് നടത്തിയിരിക്കുന്നത്. പിഎപഫ്‌ഐയുടെ നിരോധനത്തോടെ ഇസ്ലാമിസ്റ്റുകളുടെ പ്രധാന അഭയ കേന്ദ്രം മുസ്ലീം ലീഗ് ആണെന്നുള്ള വിമർശനം ശക്തമാക്കുന്നതാണ് ഇന്നലെ ഹിന്ദു വിശ്വാസികളെ കൊന്നൊടുക്കും എന്നതിനെ സാധൂകരിക്കുന്നതാണ് കാസർകോഡ് മുസ്ലീം ലീഗ് പ്രകടനത്തിൽ മുഴങ്ങിയ മുദ്രാവാക്യം.
Youth wing of the Indian Union Muslim League, an ally of the Congress, held a rally in Kerala’s Kasargode, and raised vile anti-Hindu slogans, threatening to hang them (Hindus) in front of Temples and burn them alive…
They wouldn’t have dared to go this far had the Pinarayi… pic.twitter.com/lFV5caJ18C
— Amit Malviya (@amitmalviya) July 26, 2023















