കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്കെതിരെ പി.ജയരാജൻ നടത്തിയത് കൊലവിളി അല്ലെന്ന ന്യായീകരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പ്രാസംഗികൻ എന്ന നിലയ്ക്ക് ഒരു ഭാഷഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമാണ് പി.ജയരാജൻ നടത്തിയത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് കലാപങ്ങൾക്ക് കൂപ്പുകൂട്ടുകയാണ് ചിലർ. ഷംസീറിനെ ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് ബിജെപി പിന്നോട്ട് പോകണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
പി. ജയരാജൻ പ്രാസഭംഗിക്ക് വേണ്ടി പറഞ്ഞു എന്നല്ലാതെ മോർച്ചറി പ്രയോഗത്തിൽ വധഭീഷണി ഇല്ല. അങ്ങനെയൊരു പ്രസംഗമല്ല പി.ജയരാജന്റേത്. ബിജെപിയുടെ വാദങ്ങൾ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങളെല്ലാം വിദ്യാഭ്യാസമുള്ളവരാണ്. ഇന്നത്തെ തലമുറ വിദ്യാഭ്യാസമുള്ളവരും ശാസ്ത്രബോധം ഉള്ളവരുമാണ്. വിജ്ഞാനികളായ യുവാക്കളെ അന്ധവിശ്വാസം പഠിപ്പിച്ചതുകൊണ്ട് രാജ്യത്തിന് ഒരു നേട്ടവും ഉണ്ടാവുകയില്ല എന്നും ജയരാജൻ പ്രതികരിച്ചു.
Comments