ലക്നൗ : അനധികൃതമായി സംസ്ഥാനത്ത് കടന്ന റോംഹിഗ്യകളെ നാടുകടത്താനുള്ള നീക്കങ്ങളുമായി യോഗി സർക്കാർ . ഇതിനായി പോലീസിനോട് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന നിർദ്ദേശം നൽകിയിട്ടുണ്ട്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ ഇന്ത്യൻ അതിർത്തി കടന്നെത്തി ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലായി റോംഹിഗ്യകളെന്ന് സംശയിക്കുന്ന 9,000-ത്തിലധികം വ്യക്തികൾ അനധികൃതമായി താമസിക്കുന്നുണ്ട്.
അവരുടെ സ്റ്റാറ്റസ് തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനുമുള്ള പ്രക്രിയ നിലവിൽ നടക്കുന്നുണ്ട്. മറ്റ് നിരവധി അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ വയ്‌ക്കാൻ സാധ്യതയുണ്ടെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരത്തിൽ കണ്ടെത്തുന്നവരെയാകും നാടുകടത്തുക.
പടിഞ്ഞാറൻ യുപിയിലെ ആറ് ജില്ലകളിലായി തടവിലാക്കപ്പെട്ട റോംഹിഗ്യകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാർ പറഞ്ഞു.2019 സെപ്തംബർ 30ന് മുൻ യുപി ഡിജിപി ഒപി സിംഗ് പുറത്തിറക്കിയ സർക്കുലറിനെ തുടർന്നാണ് സംസ്ഥാനത്ത് റോംഹിഗ്യകൾക്കായി പരിശോധന ആരംഭിച്ചത്. ഇതിന് മുമ്പ് ലക്നൗവിലും മഥുരയിലും ചേരികളിൽ താമസിക്കുന്ന 259 റോംഹിഗ്യകളെ കണ്ടെത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള പരിശോധനാ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് അയയ്‌ക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ജില്ല തിരിച്ചുള്ള കേന്ദ്രീകൃത കംപ്യൂട്ടറൈസ്ഡ് ഡാറ്റാബേസ് തയ്യാറാക്കുന്നതിനായി സംശയിക്കുന്ന വ്യക്തികളുടെ വിരലടയാളം ശേഖരിക്കും.
വിവിധ ജില്ലകളിൽ, പ്രത്യേകിച്ച് തലസ്ഥാന മേഖലയിൽ, ഇത്തരം അനധികൃത കുടിയേറ്റക്കാർ പലപ്പോഴും തൊഴിലാളികളായി ജോലി ചെയ്യുന്ന നിർമ്മാണ ഏജൻസികളോട്, ഉദ്യോഗസ്ഥരുടെ ശുപാർശ പ്രകാരം, അവരെ നിയമിക്കുന്നതിന് മുമ്പ് തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ശേഖരിക്കാൻ ആവശ്യപ്പെടുമെന്നും യുപി പോലീസ് പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നുള്ള റോംഹിഗ്യൻ നുഴഞ്ഞുകയറ്റക്കാർ ത്രിപുരയിലെ ചില ബ്രോക്കർമാരുടെ സഹായത്തോടെ ഡൽഹിയിലേക്കോ കശ്മീരിലേക്കോ പോകാനുള്ള ഇടനാഴിയായി അസം ഉപയോഗിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു .
ബരാക് താഴ്‌വര മുതൽ അസമിന്റെ പടിഞ്ഞാറൻ അതിർത്തി വരെയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇന്റലിജൻസ് വർധിപ്പിക്കണം, അങ്ങനെ റോംഹിഗ്യകളെ തടയുകയും അവർക്കെതിരെ നിർണായക നടപടി സ്വീകരിക്കുകയും വേണമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു.
Comments