ഇനി രാജ്യത്ത് ജനന-മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധം. ഇത് സംബന്ധിച്ച നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളിൽ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിർമ്മിക്കുകയാണ് ഭേദഗതി വഴി ലക്ഷ്യമിടുന്നത്.
ജനസംഖ്യ രജിസ്റ്റർ, തിരഞ്ഞെടുപ്പുകൾ, റേഷൻകാർഡുകൾ എന്നിവ തയ്യാറാക്കുമ്പോൾ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നണ് വിലയിരുത്തൽ. ജനന സമയത്ത് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിശ്ചിത തുക നൽകി ജില്ലാ രജിസ്ട്രാറിൽ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തിരഞ്ഞെടുപ്പുകൾ, ജോലി, വിവാഹം, സർക്കാർ ജോലി തുടങ്ങിയവയ്‌ക്ക് പ്രധാന രേഖയായിരിക്കും ജനന സർട്ടിഫിക്കറ്റ്. വോട്ട് ചെയ്യുന്നതിനും ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
മരിച്ച വ്യക്തിയുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോൾ അതിന്റെ പകർപ്പ് രജിസ്ട്രാർക്കും നൽകേണ്ടതില്ലെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തിൽ രജിസ്ട്രാർ ജനറലിനെയും സംസ്ഥാനതലത്തിൽ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തിൽ രജിസ്ട്രാറെയും നിയമിക്കുമെന്നും ബില്ലിൽ പറയുന്നു.
Comments