കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പശ്ചിമബംഗാൾ കായികമന്ത്രിയുമായ മനോജ് തിവാരി വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതായി അദ്ദേഹം അറിയിച്ചു.
‘ക്രിക്കറ്റിനോട് വിട. ഈ കളിയാണ് എനിക്കെല്ലാം തന്നത്. എനിക്ക് സ്വപ്‌നം പോലും കാണാനാകാത്ത പലതും, പ്രത്യേകിച്ചും എന്റെ ജീവിതം വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും, വെല്ലുവിളികൾ നേരിട്ടപ്പോഴും രക്ഷിച്ചത് ക്രിക്കറ്റായിരുന്നു. ഈ കളിയോട് ഞാൻ എന്നും ന്നദിയുള്ളവനായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്ന ദൈവത്തിന് നന്ദി’- തിവാരി വിടവാങ്ങൽ കുറിപ്പിലെഴുതി.
ഇത്തവണ പശ്ചിമബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് തിവാരി. 37-കാരനായ തിവാരി 2015-ലാണ് അവസാനമായി ദേശീയ ടീമിന്റെ ജേഴ്‌സിയണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളി തുടർന്ന് അദ്ദേഹം 2023 ഫെബ്രുവരി വരെ കളത്തിൽ തുടർന്നിരുന്നു. 2008 മുതൽ 2015 വരെ ഇന്ത്യയ്‌ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും തിവാരി കളിച്ചു.
Comments