മിത്ത് വിവാദത്തിൽ പ്രതികരിച്ച് കൊളത്തൂർ അദ്വൈത ആശ്രമം മഠാതിപതി സ്വാമി ചിദാന്ദപുരി. ഹിന്ദുവിന്റെ ആരാധനമൂർത്തിയെ അവഹേളിച്ചത് നിയമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്യാൻ പാടുള്ളതല്ലെന്നും കുറച്ചെങ്കിലും അഭിമാനം ഉണ്ടെങ്കിൽ ഷംസീർ രാജി വെക്കണമെന്നും സ്വാമികൾ അഭിപ്രായപ്പെട്ടു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഹിന്ദു സമൂഹത്തെ സംബന്ധിച്ച് എല്ലാ കർമ്മങ്ങളും പൂജകളും പഠനങ്ങളും ആരംഭിക്കുന്നത് ഗണപതിയെ ആരാധിച്ചുകൊണ്ടാണ്. ഇത്തരത്തിൽ ആരാധിക്കുന്ന ഭഗവനെ അധിക്ഷേപിക്കുന്നത് ആർക്കും നല്ലതിനല്ല. പ്രത്യേകിച്ച് നിയമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്യാൻ പാടുള്ളതല്ല. കുറച്ചെങ്കിലും അഭിമാനം ഉണ്ടെങ്കിൽ ഷംസീർ രാജി വെക്കണം. ചെയ്ത തെറ്റിന് ഷംസീർ സമസ്താപരാധം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് ഷംസീർ. ഏതെങ്കിലും മതത്തെയും വിശ്വാസത്തെയോ ഒരിക്കലും നിന്ദിക്കാനോ വിശേഷമായി പരിഗണിക്കാനോ പാടുള്ളതല്ല. ഷംസിറിന്റെ പ്രസ്താവനയെ ഒറ്റപ്പെട്ട സംഭവമായി കണാനാകില്ല. ഒരുപാട് നാളായി ഇത് തുടങ്ങിയിട്ട്, ഹൈന്ദവ പ്രതീകങ്ങളെയും ആചാര്യന്മാരെയും ആചാരങ്ങളെയും തുടർച്ചയായി നിന്ദിക്കുന്ന ഒരു പ്രവണതയുണ്ട്. കേരളത്തിന്റെ ഇന്നത്തെ ദൗർഭാഗ്യകരമായ അവസ്ഥ ഇതാണ്.
2000-ൽ ഡിവൈഎഫ്‌ഐ നടത്തിയ മാനവീയം എന്ന പരിപാടിയിൽ ശ്രീനാരായാണ ഗുരുദേവനെ കുരിശിൽ തറയ്ച്ചിരിക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിച്ചു. തൃച്ചംബരം ക്ഷേത്രത്തിലെ വിശിഷ്ടമായ ആചാരത്തെ വികലമായി തെരുവിൽ അവതരിപ്പിച്ചു. ക്ഷേത്രകലകളെ തെരുവിൽ അവഹേളിക്കുന്നു. ശബരിമല അയ്യപ്പ സ്വാമിയെ അവഹേളിച്ചതിനും നിന്ദിച്ചതിനും കൈയും കണക്കുമില്ല. അയ്യപ്പ സ്വാമിയെ വികലമായി ചിത്രീകരിച്ച് കോളേജിൽ പ്രദർശിപ്പിച്ചു. ഹൈന്ദവ നിന്ദ ഇവർ തൊഴിലാക്കിയിരിക്കുന്നു.
ഗണപതി ഭഗവാനെ വെറുമൊരു മിത്താണെന്നും ഹൈന്ദവ പുരാണങ്ങളും മറ്റും അന്ധവിശ്വാസമാണെന്നും, ഇവയ്‌ക്കൊന്നും ശാസ്ത്രീയ വീക്ഷണമില്ലെന്നുമായിരുന്നു മഹനീയമായ പദവിയിലിരിക്കുന്ന ആ വിവരംകെട്ടയാൾ പറഞ്ഞത്. ആചാരങ്ങളും അനുഷ്ഠാനങ്ങളെും തത്ത്വചിന്തകളുമെല്ലാം എല്ലാ മതങ്ങളിലും ചേർന്ന് നിൽക്കുന്നുണ്ട്. എല്ലാ മതങ്ങളിലും അടിസ്ഥാന ആശയങ്ങളുണ്ടാകും. അതിനോടൊപ്പം വലിയ അളവിൽ മിത്തോളജിയുമുണ്ട്. താൻ പിന്തുടരുന്ന മതത്തിലെ അത്തരം മിത്തുകളെ ഷംസീർ ഉയർത്തിക്കാണിക്കുന്നില്ല. ഖുറാനിലും ഹദീസിലും ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ചന്ദ്രനെ രണ്ടായി പിളർത്തിയതും, ഭൂമി പരന്നതാണെന്നുള്ളതും, സ്വർഗ്ഗത്തിലെ ഹൂറികളെ കുറിച്ചുള്ളതും എല്ലാം അത്തരത്തിലുള്ളതാണ്. അല്ലാഹു മിത്താണെന്ന് പറയാൻ ഇയാൾക്ക് ധൈര്യമുണ്ടോ? അത് പറഞ്ഞിട്ടില്ല, പറയില്ല.
കേവലം ഷസീർ എന്ന വ്യക്തി പറഞ്ഞതായല്ല ഇതിനെ കാണുന്നത്. അതിനാലാണ് ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ചോദ്യങ്ങൾക്ക് മുന്നിൽ ഉരുളുന്നത് മാദ്ധ്യമങ്ങളിൽ കാണാം. ഏകദൈവ വിശ്വാസത്തിന്റെ ഒരു പ്രതേൃകതയാണ് ഇസ്ലാം. അത് മിത്താണെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഹൈന്ദവ സങ്കൽപ്പങ്ങൾ മിത്താണ്. ഒരു വ്യവസ്ഥയെ മാത്രം നിന്ദിക്കുകയാണ്. എന്നാൽ ഹൈന്ദവ ശക്തി ഉണർന്നു. എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയില്ല എന്നത് മാറി. ഇത്തരം അവഹേളനങ്ങൾ ഉന്നയിക്കാതിരിക്കാൻ ഇവർക്കൊന്നും ഇനി നാവ് പൊങ്ങരുത്. എല്ലാ മതങ്ങളെയും തുല്ല്യമായി കാണണം.
പരബ്രഹ്‌മ സ്വരൂപിയായാണ് ഭഗവാൻ ഗണപതിയെ കാണുന്നത്. ഹിന്ദു സമൂഹത്തെ സംബന്ധിച്ച് എല്ലാ പൂജകളും പഠനങ്ങളും ആരംഭിക്കുന്നത് ഗണപതിയെ ആരാധിച്ചുകൊണ്ടാണ്. ഇത്തരത്തിൽ ആരാധിക്കുന്ന ഭഗവനെ അധിക്ഷേപിക്കുന്നത് ആർക്കും നല്ലതല്ല. പ്രത്യേകിച്ച് നിയമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്യാൻ പാടുള്ളതല്ല. കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ഷംസീർ രാജി വെക്കണം. താൻ ചെയ്ത തെറ്റിന് സമസ്താപരാധം പറയേണ്ടതാണ്. വിഘ്‌നങ്ങളെ നീക്കുന്ന ഗണപതി വിഘ്‌നങ്ങളെ ചെയ്യുന്നവനുമാണ്. ഇക്കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്. സമൂഹത്തിന്റെ സ്പന്ദനം മനസിലായത് കൊണ്ട് പറയട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചെറുപ്പക്കാർക്കും ഇതിൽ വലിയ അമർഷമുണ്ട്. ഇതിന് കാരണം ഇവർ സ്വീകരിക്കുന്ന ഇരട്ട സമീപനമാണ്. ഇസ്ലാമിനോട് ഒരു സമീപനം, ഹിന്ദുവിനോട് ഒരു സമീപനം.’ – സ്വാമി ചിദാനന്ദപുരി.
Comments