മൂന്ന് സ്വകാര്യമേഖല കമ്പനികൾ ഈ വർഷം ഭൗമ നിരീക്ഷണത്തിനായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങുന്നു. സെക്ടറൽ റെഗുലേറ്റർ ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ അഥവാ ഇൻ സ്‌പേസ് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാലക്‌സ് ഐ സ്‌പേസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ സ്‌പേസ്, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിക്‌സെൽ എന്നീ മുന്ന് കമ്പനികളാണ് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്.
ഗാലക്‌സ് ഐയുടെ ആദ്യ ഉപഗ്രഹമായ ദൃഷ്ടി 2023 ഈ വർഷം അവസാനത്തോട് കൂടി വിക്ഷേപിക്കും. ഇന്ത്യൻ ഭൗമ നിരീക്ഷണ വിഭാഗത്തിൽ പാരിസ്ഥിതി, ഇൻഷുറൻസ് ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ദൃഷ്ടി സെൻസറുകൾ ഉപയോഗിക്കുന്നത്. ഡാറ്റ ഫ്യൂഷൻ സാദ്ധ്യമാക്കുന്നതിനായി ഒപ്റ്റിക്കൽ, സിന്തറ്റിക്ക് അപ്പേർച്ചർ റഡാർ പേലോഡുകൾ അടങ്ങുന്ന റെസല്യൂഷൻ മൾട്ടി പേലോഡ് ആണ് ആസൂത്രണം ചെയ്യുന്നത്.
എന്നാൽ ധ്രുവ സ്‌പേസിന്റെ ഹെപ്പർസ്‌പെക്ട്രലിന്റെ മിഷൻ വിക്ഷേപണം 2024-ൻരെ തുടക്കത്തിലാകും നടക്കുക. ഉപഗ്രഹങ്ങളുടെ വിക്ഷേപണ സമയം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. ഓരോ 48 മണിക്കൂറിലും ലോകത്തിലെ എല്ലാം തന്നെ ഉൾക്കൊള്ളുന്ന ആറ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി പിക്‌സൽ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇൻ സ്‌പേസ് വ്യക്തമാക്കുന്നു.
Comments