ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് മാദ്ധ്യമങ്ങൾക്ക് ചൈനീസ് സാമ്പത്തികസഹായം ലഭ്യമായെന്ന ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടിൽ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വിദേശ കമ്പനികൾ വഴി മാദ്ധ്യമങ്ങൾക്ക് ബെയ്ജിങിൽ നിന്ന് സാമ്പത്തികം ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി വിഷയം പാർലമെന്റിൽ ഉന്നയിച്ചു. ചൈനയുടെ സഹായത്തോടെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് വെള്ളവും വളവും നൽകിയത് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.
ഇന്ത്യ വിരുദ്ധ വാർത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിന് രാജ്യത്തിനകത്തെയും വിദേശത്തെയും മാദ്ധ്യമ കമ്പനികൾക്കു ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ന്യൂയോർക്ക് ടൈംസ് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തത്. വിവിധ കമ്പനികൾ വഴിയാണ് മാദ്ധ്യമ സ്ഥാപനങ്ങൾക്ക് പണം ലഭിച്ചത്. ന്യൂസ് ക്ലിക്ക് നെറ്റ് വർക്കിന് ചൈനീസ് ഗവൺമെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് സഹായം ലഭിച്ചെന്നും വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി വിഷയം പാർലമെന്റിൽ ഉന്നയിച്ചു. ചൈനീസ് സഹായത്തോടെ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾക്ക് വെള്ളവും വളവും നൽകുന്നത് കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികളാണെന്നും, ശക്തമായ നടപടികൾ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി. നേരത്തെ ന്യൂസ് ക്ലിക്ക് നെറ്റ്‍വർക്കിനെതിരെ ഇഡി നടപടി ആരംഭിച്ചപ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ്സ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌ക്ലിക്കിന് 38 കോടി രൂപ വിദേശ ഫണ്ട് ലഭിച്ച വിഷയത്തിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അമേരിക്കയിലെ വ്യവസായ ഭീമൻ റെവില്ലെ റോയ് സിംഗത്തെ ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈന ഉപയോഗിച്ചെന്നും ന്യൂയോർക്ക് ടെെംസ് വ്യക്തമാക്കി. നേരത്തെ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഗാന്ധി ഫൗണ്ടേഷൻ 2005 ൽ ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ കൈപ്പറ്റിയതും , ചൈനീസ് എംബസി ഉദ്യോഗസ്ഥർ എകെജി ഭവനിൽ ഉപഹാരങ്ങൾ നൽകിയതും തെളിവുകൾ സഹിതം പുറത്തു വന്നിരുന്നു.
Comments