സഹോദരൻ കുംഭകർണ്ണന് പിന്നാലെ വിഭീഷണനും രാവണ ജേഷ്ഠനെ കുറ്റപ്പെടുത്തുകയും ശ്രീരാമനെ വാഴ്‌ത്തലയും ചെയ്തപ്പോൾ രാവണന് സഹിച്ചില്ല. ബുദ്ധിമാനായ രാവണൻ ബുദ്ധിവൈകല്യം വന്നതുപോലെ പെരുമാറാൻ തുടങ്ങി. മാനസികനില അവതാളത്തിലായി.
“ശത്രുക്കളല്ല ശത്രുക്കളാകുന്നതു;
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കള്‍,ശത്രുക്കളാകുന്നതേവനും;
മൃത്യുവരുത്തുമവരെന്നു നിര്‍ണ്ണയം “.
ഇതായിരുന്നു രാവണ നിശ്ചയം.
ഉടനെ സ്ഥലം വിട്ടില്ലെങ്കിൽ തന്റെ വാളിനിരയാകുമെന്ന് ഭീഷണിനെ വിഭീഷണനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാവണന്റെ കൈകൊണ്ട് മരിക്കുന്നതിനേക്കാൾ നല്ലത് രാമപാദം സേവിച്ചു മരിക്കുകയാണ് എന്നും ഉറപ്പിച്ച് വിഭീഷണൻ നാലു മന്ത്രിമാരുമൊത്ത് നാടുവിട്ടു. അവർ ശ്രീരാമപാദങ്ങളെ അഭയം തേടി.
രാവണപാളയത്തിൽ ഇടയ്‌ക്കിടെ വിള്ളലുകൾ വീണു തുടങ്ങിയിരിക്കുന്നു. രാവണ സഹോദരൻ തന്നെ ശ്രീരാമന്റെ കാലിൽ അഭയം തേടി. ഇതോടെ രാമ പാളയം കൂടുതൽ ശക്തമായി. അഭയം തേടിയ വിഭീഷണനെ കൂടെ കൂട്ടുന്നതിൽ സുഗ്രീവാദികൾക്ക് സംശയമുണർന്നു ശത്രുവിന്റെ അനുജൻ ആകയാൽ ചതിയുണ്ടാകുമോ എന്ന് ശങ്ക. നമ്മൾ ഉറങ്ങിക്കിടക്കുമ്പോൾ ഇവൻ വധിക്കുമോ എന്ന് ഭയം.
പക്ഷെ തന്നെ അഭയം തേടിയവരെ തീർച്ചയായും സ്വീകരിക്കുമെന്ന് ശ്രീരാമൻ വ്യക്തമാക്കി. ശ്രീരാമ നിശ്ചയം കേട്ടതോടെ എല്ലാവരുടെയും ശങ്കയും മാറി സുഗ്രീവനെ ഉടനെ തന്നെ ലങ്കാ രാജാവായി അഭിഷേകം ചെയ്യണമെന്ന് ശ്രീരാമൻ ലക്ഷ്മണനോട് നിർദ്ദേശിച്ചു. മറിച്ച് ഒരു ചോദ്യം പോലും ഇല്ലാതെ ലക്ഷ്മണൻ അഭിഷേക കാര്യങ്ങൾ പൂർത്തിയാക്കി. ലക്ഷ്മണനും സുഗ്രീവനും വിഭീഷനോട് പറഞ്ഞു ഇനി നമ്മൾ ഒന്നാണ് ഒരേ ലക്ഷ്യത്തോടെ തോളോട് തോൾ ചേർന്ന് മുന്നോട്ട് നീങ്ങും. ശ്രീരാമസേനയിലെ ഐക്യം കൂടുതൽ ശക്തമായി
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments